
ദില്ലി: ശ്രീനിവാസൻ കൃഷ്ണനെ എ.ഐ.സി.സി. സെക്രട്ടറിയാക്കിയത് രാഹുൽ ഗാന്ധിക്കതിരെ പ്രചരണ വിഷയമാക്കി ബി.ജെ.പി. ഗാന്ധി കുടുംബത്തിനായി കൊടുക്കൽ വാങ്ങലുകള്‍ നടത്തിയതിന്‍റെ ഉപകാര സ്മരണമയെന്നാണ് ബി.ജെ.പി ആരോപണം.
ആരാണ് ഈ ശ്രീനിവാസന്‍ കൃഷ്ണന്‍? എങ്ങനെ ഈ സ്ഥാനത്ത് എത്തി ? തൃശൂര്‍ സ്വദേശിയായ ശ്രീനിവാസനെ തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയാക്കിയതിനെതിരെ കെ.പി.സി.സി മുന്‍ അധ്യക്ഷൻ വി.എം സുധീരനാണ് പരസ്യപ്രതിഷേധം ഉയര്‍ത്തിയത്. എന്നാൽ ഈ പ്രതിഷേധം എ.ഐ.സി.സി തള്ളി.എന്നാൽ ബി.ജെ.പി രാഹുൽ ഗാന്ധിക്കെതിരായ ശക്തമായ പ്രചരണ വിഷയമാക്കുകയാണ് ഈ നിയമനം
റോബര്‍ഡ് വാധ്രയുടെ കമ്പനികളിൽ ഡയറക്ടറായിരുന്നു ശ്രീനിവാസൻ കൃഷ്ണന്‍. ബ്ലൂ ബ്രീസിങ് ട്രേഡിങ്ങ് എന്ന കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം പ്രീയങ്ക വാധ്ര 2008 ൽ ഒഴിഞ്ഞപ്പോള്‍ പകരമെത്തിയത് ശ്രീനിവാസനായിരുന്നു. റോബര്‍ട്ട് വാധ്രയ്ക്കെതിരായ ആദായ നികുതി രേഖകള്‍ പുറത്തുവിട്ടു കൊണ്ടാണ് ശ്രീനിവാസന്‍റെ നിയമനവിഷയം ബി.ജെ.പി ഉയര്‍ത്തുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam