പാക്കിസ്ഥാനിലെ ആശുപത്രിയില്‍ ചാവേറാക്രമണം; 63 മരണം

Published : Aug 08, 2016, 12:54 PM ISTUpdated : Oct 05, 2018, 12:34 AM IST
പാക്കിസ്ഥാനിലെ ആശുപത്രിയില്‍ ചാവേറാക്രമണം; 63 മരണം

Synopsis

കറാച്ചി: പാകിസ്ഥാനിലെ ക്വറ്റയില്‍ ആശുപത്രയിലുണ്ടായ ചാവേറാക്രമണത്തില്‍ 63 പേര്‍മരിച്ചു. 100ലേറപ്പേര്‍ക്ക് പരിക്കേറ്റു. ക്വറ്റയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ അടിയന്തര ചികിത്സാവിഭാഗത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. രാവിലെ വെടിയേറ്റു മരിച്ച ബലൂചിസ്ഥാന്‍ ബാര്‍ അസോസിയേഷന്‍ പ്രഡിസന്റ് ബിലാല്‍ അന്‍വര്‍ ഖാസിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. സ്ഫോടനത്തിനു തൊട്ടുപിന്നാലെ വെടിവയ്പുമുണ്ടായി. അഭിഭാഷകരുടയേും മാധ്യമ പ്രവര്‍ത്തകരുടേയും വലിയൊരു സംഘം ഈസമയം ആശുപത്രിയിലുണ്ടായിരുന്നു.

അഭിഭാഷകരാണ് മരിച്ചവരിലേറെയും. പരിക്കേറ്റവരില്‍ 20ലേറെപ്പേരുടെ നില ഗുരുതരമാണ്. ആജ് ന്യൂസ് ചാനലിന്റെ ക്യാമറാമാനും ആക്രമണത്തില്‍ മരിച്ചു .നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതിനിടെ, സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ആണെന്ന ആരോപണവുമായി ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സനാഉളള സെഹ്റി രംഗത്തെത്തി.

പ്രധാനമന്ത്രി നവാസ് ഷെരീഫ് സംഭവത്തെ അപലപിച്ചു. മേഖലയിലെ സമധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് നവാസ് ഷെരീഫ് പറഞ്ഞു. ബലൂചിസ്ഥാന്‍ ബാര്‍ അസോസിയേഷനിലെ പ്രസിഡന്റിനും മുന്‍ പ്രസിഡന്റിനുമെതിരെയാണ് രാവിലെ വെടിവയ്പുണ്ടായത്. തീവ്രവാദികളും സൈന്യവും തമ്മില്‍ പതിവായി ആക്രമണങ്ങള്‍ നടക്കുന്ന മേഖലയാണിത്. ആശുപത്രിയില്‍ വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് ആരോപണം, സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെങ്ങും അഭിഭാഷകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ആധാറിൽ സുപ്രധാനമായ മറുപടിയുമായി കേന്ദ്രം, ആർക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി; 'ആധാർ വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതം'
മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി