ബ്രിക്‌സ് ഉച്ചകോടി: മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ ഉറപ്പുനല്‍കാതെ  ചൈന; ഇന്ത്യയും റഷ്യയും തമ്മില്‍ നിരവധി കരാറുകള്‍

Published : Oct 15, 2016, 05:18 PM ISTUpdated : Oct 05, 2018, 03:00 AM IST
ബ്രിക്‌സ് ഉച്ചകോടി: മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ ഉറപ്പുനല്‍കാതെ  ചൈന; ഇന്ത്യയും റഷ്യയും തമ്മില്‍ നിരവധി കരാറുകള്‍

Synopsis

ജയിഷെ മുഹമ്മദ് തലവന്‍ മഷൂദ് അസ്ഹറിനെ ഭീകരവാദികളുടെ രാജ്യാന്തര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനോടുള്ള എതിര്‍പ്പ് അവസാനിപ്പിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. മസൂദ് അസ്ഹര്‍ ഉള്‍പ്പടെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്ന ഭീകരവാദികള്‍ ലോകത്തിനാകെ ഭീഷണിയാണെന്നും മോദി പറഞ്ഞു. ഐഎസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ ഒന്നിച്ചു നില്ക്കാമെന്ന് പറഞ്ഞ ഷി ജിന്‍പിങ് മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ വ്യക്തമായ ഉറപ്പ് നല്കിയില്ല. ഭീകരവാദം, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം എന്നിവയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരാം എന്ന് ഷി ജിന്‍പിങ് എന്ന് മോദിയെ അറിയിച്ചു.

 രണ്ടു പുതിയ സുഹൃത്തുക്കളെക്കാള്‍ പഴയ സുഹൃത്താണ് ഉത്തമം എന്ന വാക്കുകളോടെ ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ റഷ്യയ്ക്കുള്ള അതൃപ്തി ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവയില്‍ ശ്രമിച്ചു. .പതിനാറു കരാറുകളിലും മൂന്ന് പ്രഖ്യാപനങ്ങളിലും നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുട്ചിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഒപ്പു വച്ചു. 200 കാമോവ് 226 ടി ഹെലികോപ്റ്ററുകളും നാലു യുദ്ധക്കപ്പലുകളും  എസ് 400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനവും റഷ്യ ഇന്ത്യയ്ക്കു നല്കു. കൂടംകുളത്ത് 5,6 റിയാക്ടറുകള്‍ കൂടി സ്ഥാപിക്കും. 

ബ്രിക്‌സ് അംഗരാജ്യങ്ങളുടെ നേതാക്കള്‍ക്ക് ഗോവയില്‍ നരേന്ദ്ര മോദി വിരുന്ന് നല്കി. എല്ലാ നേതാക്കളും മോദി ഉപയോഗിക്കുന്നത് പോലുള്ള ജാക്കറ്റുകളും അണിഞ്ഞ് വിരുന്നിന് എത്തിയത് കൗതുകമായി. നാളെ പ്‌ളീനറി സെഷനും വൈകിട്ട് 7ന് ബിംസ്‌ടെക് രാജ്യങ്ങളും ബ്രിക്‌സ്  നേതാക്കളും ഉള്‍പ്പെട്ട പ്രത്യേക കൂടിക്കാഴ്ചയും നടക്കും. പാകിസ്ഥാന് മുന്നറിയിപ്പ് നല്കുന്ന ഒരു പ്രഖ്യാപനം ഉച്ചകോടിയിലുണ്ടാകാനുള്ള ശമം ഇന്ത്യ നടത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

സാഹസിക ഡ്രിഫ്റ്റിം​ഗിനിടെ ശരീരത്തിലേക്ക് ജിപ്സി മറിഞ്ഞ് അപകടം, തൃശ്ശൂരിൽ 14കാരന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ
'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ