
ലണ്ടന്‍: യൂറോപ്യന്‍ കുടിയേറ്റത്തിനുള്ള രേഖകള്‍ക്ക് വേണ്ടിയുള്ള ഇത്തരം തട്ടിപ്പിന് സഹായം ചെയ്ത് വധുവാകാന്‍ ഇറങ്ങിത്തിരിച്ച യുവതിക്ക് ബ്രിട്ടീഷ് കോടതി ശിക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. ആന്‍സെലിനാ സുര്‍മാജ് എന്ന 34 കാരി പോളണ്ടുകാരിയായാണ് വ്യാജ വിവാഹങ്ങളിലെ നായിക.
കോടതി ഇവരെ 44 മാസത്തേക്ക് ശിക്ഷിച്ചിരുന്നു. നാലു മക്കളുടെ അമ്മയായ ഇവര്‍ ആറിലധികം പേര്‍ക്ക് കുടിയേറ്റം സാധ്യമാക്കാന്‍ വിവിധ പേരുകളില്‍ നവവധുവായി വേഷമിട്ടു. എല്ലാറ്റിനും കൂട്ട് ഇവരുടെ ചെക്ക് റിപ്പബ്‌ളിക്കുകാരനായ കാമുകന്‍ 38 കാരന്‍ മിലാന്‍ സിനയായിരുന്നു. ഇരുവരും 2008 നും 2009 നും ഇടയില്‍ ആറ് വിവാഹങ്ങള്‍ നടത്തി 26,000 പൗണ്ടുകള്‍ തട്ടിയെന്നാണ് കേസ്.
2012 ല്‍ ജാമ്യം കിട്ടിയതിന് പിന്നാലെ മുങ്ങിയ ഇവരെ പിന്നീട് നാലു വര്‍ഷത്തിന് ശേഷം പിടിക്കുകയായിരുന്നു. സാധാരണഗതിയില്‍ ആയിരം മുതല്‍ രണ്ടായിരം പൗണ്ടുകള്‍ക്ക് വരെ വധുവായി അഭിനയിച്ചിരുന്ന ഇവര്‍ വിദേശികള്‍ക്ക് 4,500 പൗണ്ടിനാണ് വേഷം കെട്ടിയിരുന്നത്. ഇതിന് പുറമേ ചില വിവാഹങ്ങളില്‍ ഇവര്‍ സാക്ഷികളായും അഭിനയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam