
രോഹിത് എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് തേജ് ബഹദൂര്‍ തന്റെ സെല്‍ഫി വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ തേജ് ബഹദൂര്‍ യാദവ് എന്ന പേരില്‍ നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ അക്കൗണ്ടുകളിലെല്ലാം ഇപ്പോഴും വീഡിയോകള്‍ ലഭ്യമാണ്. പുതിയ സന്ദേശങ്ങളും ഈ അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് ആരാണ് ചെയ്യുന്നതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ബി.എസ്.എഫ് നടത്തുന്നതെന്ന് മുതിര്‍ന്ന ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു. അറിയപ്പെടാത്ത ഒരു ബി.എസ്.എഫ് സൈനികന്റെ പോസ്റ്റ് ഇത്രയധികം പേരിലേക്ക് എങ്ങനെ എത്തിയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ബി.എസ്.എഫ് വൃത്തങ്ങള്‍ പറയുന്നു. വീഡിയോകള്‍ പ്രചരിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. എന്നാല്‍ എല്ലാ വശങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നായിരുന്നു ഉദ്ദ്യോഗസ്ഥരുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam