യുപി തെരഞ്ഞെടുപ്പ്: ബിഎസ്‌പി സ്ഥാനാർത്ഥിയ്ക്കെതിരെ പീഡനക്കേസ്

Published : Mar 05, 2017, 01:07 PM ISTUpdated : Oct 05, 2018, 03:00 AM IST
യുപി തെരഞ്ഞെടുപ്പ്: ബിഎസ്‌പി സ്ഥാനാർത്ഥിയ്ക്കെതിരെ പീഡനക്കേസ്

Synopsis

ലക്നൗ: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി മന്ത്രി ഗായത്രി പ്രജാപതിക്ക് പിന്നാലെ അയോധ്യയിലെ ബിഎസ്‌പി സ്ഥാനാർത്ഥി ബാസ്മി സിദ്ദീഖിക്കെതിരെയും ബലാത്സസംഗ കേസ്. സിദ്ദീഖിയും കൂട്ടാളികളും വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ബാസ്മി സിദ്ദീഖിയും അഞ്ച് അനുയായികളും വീട്ടിൽ അതിക്രമിച്ചെത്തി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. നിലത്തിട്ട് വലിച്ചിഴച്ചെന്നും ക്രൂരമായി മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. ഫൈസാബാദിലെ കോട്വാലി പൊലീസ്റ്റേഷൻ പരിധിയിലാണ് കേസ്.

അന്വേഷണം തുടങ്ങിയ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. യുവതി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ബാസ്മി സിദ്ദീഖി മൂന്ന് മാസം മുൻപും തന്നെ പീഡിപ്പിച്ചിരുന്നു എന്നും ആകേസ് പൊലീസ് ഒതുക്കി തീർക്കുകയായിരുന്നു എന്നും യുവതി മാധ്യമങ്ങോളോട് പറഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ ഗൂഡാലോചനയാണ് ബലാൽസംഘ കേസെന്ന നിലപാടിലാണ് ബാസ്മി സിദ്ദീഖി.

കഴി‌ഞ്ഞ ദിവസങ്ങളിൽ താൻ ലക്നൗവിൽ ആയിരുന്നു എന്നും സിദ്ദീഖി പറയുന്നു. അതേസമയം ബലാത്സംഗകേസിൽ പൊലീസ് തിരയുന്ന ഗായത്രി പ്രജാപതിയെ എന്തുകൊണ്ടാണ് ഇപ്പോഴും ക്യാബിനറ്റിൽ തുടരാൻ അനുവദിക്കുന്നതെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് ഗവർണർ രാം നായിക് ചോദിച്ചു. അറസ്റ്റ് വൈകുന്നതിൽ ഗവർണർ പൊലീസിനോടും വിശദീകരണം ആവശ്യപ്പെട്ടു. പ്രജാപതിക്കായി പൊലീസ് അമേഠിയിലും കാൺപൂരിലും ലക്നൗവിലും തെര‍ച്ചിൽ നടത്തി. തെരഞ്ഞെടുപ്പ് അവസാനിക്കുന്ന വേളയിൽ പ്രജാപതിക്കെതിരായ കേസ് എസ്പിക്കും സിദ്ദീഖിക്കെതിരായ കേസ് ബിഎസ്പിക്കും തലവേദനയാവുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ
50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ