ബംഗളൂരു: കശ്മീരിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ പിതാവ് മുസാഫർ വാനി ആര്‍ട്ട് ഓറഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച്ച നടത്തി. ബംഗളൂരുവിലെ ആശ്രമത്തിലായിരുന്നു കൂടിക്കാഴ്ച്ച.
ആനുകാലിക വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീർ താഴ്വരയിൽ സമാധാനം പുനസ്ഥാപിക്കുന്ന കാര്യങ്ങളെക്കുറിച്ചും ചർച്ചകള്‍ നടന്നതായി ശ്രീ ശ്രീ രവിശങ്കർ ട്വീറ്റ് ചെയ്തു.
എന്നാല്‍ തന്‍റെ ശാരീരിക പ്രശ്നങ്ങളുടെ ചികിൽസയുടെ ഭാഗമായിട്ടാണ് ആശ്രമത്തിൽ വന്നതെന്നാണ് മുസാഫർ വാനി പറയുന്നത്. ജൂലൈ എട്ടിന് ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കശ്മീരിൽ സംഘർഷംതുടങ്ങിയത്.
അമ്പത് ദിവസം പിന്നിട്ട സംഘര്‍ഷത്തില്‍ ഇതിനകം70 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോഴും താഴ്വരയില് ജനജീവിതം സാധാരണ നിലയിലായിട്ടില്ല. കര്‍ഫ്യൂവും നിയന്ത്രണങ്ങളും തുടരുന്നുണ്ട്.
.