റോഡ് സുരക്ഷാ ഫണ്ട് വിനിയോഗത്തില്‍ ഗുരുതര ക്രമക്കേടുകളെന്ന് എജി

Published : Jul 21, 2016, 06:48 AM ISTUpdated : Oct 04, 2018, 04:25 PM IST
റോഡ് സുരക്ഷാ ഫണ്ട് വിനിയോഗത്തില്‍ ഗുരുതര ക്രമക്കേടുകളെന്ന് എജി

Synopsis

കൊച്ചി: സംസ്ഥാന റോഡ് സുരക്ഷാ ഫണ്ട് വിനിയോഗത്തില്‍ ഗുരുതര ക്രമക്കേടുകളെന്ന്  അക്കൗണ്ട് ജനറലിന്റെ റിപ്പോര്‍ട്ട്.ചീഫ് സെക്രട്ടറിയുടെ ഗണ്‍മാന്റെ മൊബൈല്‍ ബില്ല് അടയ്‌ക്കാനും ഫണ്ട് വിനിയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തി.നാലാഴ്ചയ്‌ക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് എജി ഗതാഗത കമ്മീഷണര്‍ക്ക് നോട്ടീസ് നല്‍കി.
 
ഗതാഗത മന്ത്രി ചെയര്‍മാനായ സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയിലാണ് ഗുരുതര ക്രമക്കേടുകളും ഫണ്ട് ദുരൂപയോഗം ചെയ്യലും വ്യാപകമാണെന്നാണ്  അക്കൗണ്ട് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ളത്-2008-2009,2015-2016 വ‌ര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. കഴിഞ്ഞ മാര്‍ച്ച് 31 വരെ 187 പദ്ധതികള്‍ക്കായി 127 കോടി രൂപാ ചെലവഴിച്ചിട്ടുണ്ട്. 47 കോടിയോളം രൂപ ചെലവഴിച്ചിട്ടില്ല. ചെലവഴിച്ചതില്‍ മിക്കതും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ല.

ആര്‍ ശ്രീലേഖ ഗതാഗത കമ്മീഷണറായിരിക്കെ തിരുവനന്തപുരം വഴുതക്കാട് ഈശ്വരവിലാസം  റോഡില്‍ ഇന്റര്‍ലോക്ക് ടൈല്‍പാകാന്‍ 12 ലക്ഷം രൂപാ ചെലവഴിച്ചത് ക്രമക്കേടാണ്. 2013-14 കാലത്ത് ചീഫ് സെക്രട്ടറിയുടെ ഗണ്‍മാന്റെ മൊബൈല്‍ ബില്ലടയ്‌ക്കാന്‍ 18,442 രൂപാ ചെലവിട്ടു. കണ്ണൂരില്‍ ബസുകള്‍ക്കായി ഏക നമ്പര്‍ സിസ്റ്റം നടപ്പിലാക്കാന്‍ 22 ലക്ഷം രൂപാ ചെലവഴിച്ചു. കോട്ടയത്ത് സ്കൈ വാക്ക് പദ്ധതിക്കായി ഒരു കോടി ചെലവിട്ടു.

കോവളം-കൊല്ലം റോഡ് അറ്റകുറ്റപണികള്‍ക്കായി രണ്ട് കോടി ചെലവിട്ടു. വാഹനപരിശോധനക്ക് വാങ്ങിയ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ദുരൂപയോഗം ചെയ്യുന്നു. ഇതിലെല്ലാം ക്രമക്കേട് നടന്നുവെന്നും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അല്ല നടപ്പാക്കിയതെന്നുമാണ് എജിയുടെ കണ്ടെത്തല്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വരവേറ്റ് ലോകം! സിഡ്‌നിയിൽ ബോണ്ടി ബീച്ച് ആക്രമണ ഇരകൾക്ക് ആദരം; ജപ്പാനും കൊറിയയും പാരമ്പര്യ തനിമയോടെ പുതുവത്സരത്തെ വരവേറ്റു
ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ