
ഡമസ്കസ്: സിറിയയിലെ അൽ ബാബിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ 45 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വടക്ക് പടിഞ്ഞാറൻ അൽബാബിലെ സൈനിക ചെക്പോയിൻറിൽ വിമത സേനകളിലൊന്നായ ഫ്രീ സിറിയൻ ആർമിയെ ലക്ഷ്യമാക്കി ഐഎസ് തീവ്രവാദികളാണ് സ്ഫോടനം നടത്തിയത്. വിമത സ്വാധീന പ്രദേശമാണ് ഇവിടം.
ഐ എസ് നിയന്ത്രണത്തിലായിരുന്ന അല്‍ബാബ് തുര്‍ക്കി സൈന്യവും സഖ്യകക്ഷികളായ സിറിയന്‍ വിമതരും പിടിച്ചെടുത്തതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. തുർക്കി അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് അൽബാബ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam