കാവേരി നദീജല തർ‍ക്കം: അക്രമങ്ങള്‍ക്കെതിരെ താക്കീതുമായി സുപ്രീംകോടതി

Published : Sep 15, 2016, 12:11 PM ISTUpdated : Oct 05, 2018, 01:57 AM IST
കാവേരി നദീജല തർ‍ക്കം: അക്രമങ്ങള്‍ക്കെതിരെ താക്കീതുമായി സുപ്രീംകോടതി

Synopsis

ദില്ലി: കാവേരി നദി ജല ത‍ർക്കവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി കർണാടകത്തോടും തമിഴ്നാടിനോടും നിർദ്ദേശിച്ചു.കാവേരി നദീ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പിലാക്കാൻ കർണാടകത്തിനും തമിഴ്നാടിനും ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. അക്രമങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികൾ ചൊവ്വാഴ്ച അറിയിക്കണമെന്നും കോടതി നി‍ർദ്ദേശിച്ചു. ഇതിനിടെ

അതിനിടെ 19ന് ചേരുന്ന കാവേരി നദി മേൽനോട്ട സമിതിയിൽ അവതരിപ്പിക്കേണ്ട വാദങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അദ്ധ്യക്ഷതയിൽ നിയമവിദഗ്ദരുടെ യോഗം ബംഗളുരുവിൽ ചേർന്നു. അതേസമയം, തമിഴ്നാടുമായി കാവേരി ജലം പങ്കുവെക്കുന്നതിൽ പ്രതിഷേധിച്ച് തീവണ്ടികൾ തടയാൻ ബംഗളുരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെത്തിയ കന്നട സംഘടന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കേരളത്തിൽ നിന്ന് ബംഗളുരുവിലേക്കുള്ള സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് ബസ് സർവ്വീസുകൾ വൈകുന്നേരത്തോടെ സർവ്വീസ് പുനരാരംഭിച്ചു.

എന്നാല്‍ എസി ബസ് സ‍ർവ്വീസും ഓൺലൈൻ റിസർവേഷനും സ്ഥിതി നിരീക്ഷിച്ചതിന് ശേഷം മാത്രമെ പുനരാരംഭിക്കുവെന്നും കെഎസ്ആ‍ർടിസി അറിയിച്ചു. കാവേരി വിഷയത്തിൽ സുപ്രീം കോടതിയുടേയും കർണാടകത്തിന്റേയും നിലപാടുകൾ പ്രതിഷേധിച്ച് വിവിധ വ്യാപര സംഘടനകളും കർഷക സംഘടനകളും കർഷക സംഘടനകളും സംയുക്തമായി നാളെ ബന്ദ് നടത്തും.

സംഘർഷത്തിനിടെ ബംഗളുരുവിൽ ലോറികൾ കത്തിച്ചതിൽ പ്രതിഷേധിച്ച് ലോറി സംഘടനകളും ബന്ദിൽ പങ്കെടുക്കുന്നതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് നീക്കം പൂർണമായും സ്തംഭിച്ചേക്കും.. ബന്ദ് നടക്കുന്ന പശ്ചാത്തലത്തിൽ കന്നഡിഗ‍ർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കത്തയച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ ഒഴിഞ്ഞ ഭീകര ക്യാമ്പുകൾ വീണ്ടും സജീവമാക്കുന്നു, നുഴഞ്ഞുകയറ്റശ്രമം ഉണ്ടായാൽ കർശന നടപടിയെന്ന് സുരക്ഷാസേന
ഇലക്ടറൽ ബോണ്ട് നിർത്തലാക്കിയ ശേഷം ബിജെപിക്ക് ലഭിച്ച സംഭാവനയില് അൻപത് ശതമാനത്തിലധികം വർധന, കോൺഗ്രസിനേക്കാൾ 12 ഇരട്ടിയെന്ന് കണക്കുകള്‍