കാവേരി പ്രശ്നം: കര്‍ണാടകത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

Published : Sep 12, 2016, 08:11 AM ISTUpdated : Oct 04, 2018, 11:31 PM IST
കാവേരി പ്രശ്നം: കര്‍ണാടകത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

Synopsis

കാവേരി നദിയിൽ നിന്ന് തമിഴ്നാട്ടിന് പ്രതിദിനം 15,000 ഘന അടി വെള്ളം വിട്ടുകൊടുക്കാനാണ് സെപ്റ്റംബർ 5ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഉത്തരവിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമായതോടെ കര്‍ണാടക സര്‍ക്കാർ പുതിയ അപേക്ഷ വീണ്ടും സുപ്രീംകോടതിയിൽ എത്തി. 

അവധിദിനമായിരുന്നിട്ടും ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ജഡ്ജിമാർ പ്രത്യേക സിറ്റിംഗിലൂടെയാണ് കര്‍ണാടകത്തിന്‍റെ അപേക്ഷ പരിഗണിച്ചത്. സെപ്റ്റംബർ 5 ലെ ഉത്തരവ് നടപ്പാക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കോടതി ഉത്തരവ് അംഗീകരിക്കാനും നടപ്പാക്കാനും ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. 

ജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. പിന്നീട് കാവേരിയിൽ നിന്ന് സെപ്റ്റംബർ 20വരെ വിട്ടുകൊടുക്കേണ്ട വെള്ളത്തിന്‍റെ അളവ് 15,000 ഘടന അടി എന്നത് 12,000 ഘന അടിയാക്കി കുറച്ചു. കോടതി ഉത്തരവ് കര്‍ണാടക സർക്കാരിന് തൽക്കാലത്തേക്ക് ആശ്വാസമായി. 

ഇതിനിടെ ചെന്നൈയിലെ ഉടുപ്പി ഹോട്ടലിന് നേരെ പെട്രോൾ ബോംബാക്രമണം ഉണ്ടായി. കര്‍ണാടകയിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള ബസ്സ് സര്‍വ്വീസുകളും തടസ്സപ്പെട്ടു. തമിഴ്നാടിൽ കഴിയുന്ന കര്‍ണാടകക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ മുഖ്യമന്ത്രി ജയലളിതക്ക് കത്തയച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീംകോടതി മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തിയ വിചാരണ, കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിൽ നിയമസഹായ വേദിയുടെ കൂട്ടായ്മ
യുദ്ധക്കൊതിയന്മാർ പലതും പറഞ്ഞു പരത്തുകയാണെന്ന് തുൾസി ഗബ്ബാർഡ്; 'റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനാവില്ല'