
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ സിബിഐക്ക് മാത്രമേ കഴിയു എന്ന് കെ.കെ രമ. പയ്യോളി മനോജ് വധക്കേസിലെ സിബിഐയുടെ കണ്ടെത്തല്‍, ടിപി ചന്ദ്രശേഖരന്‍ വധക്കേസും സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിന് ശക്തി പകരുകയാണ്. സിബിഐയില്‍ പ്രതീക്ഷയെന്ന് കെ.കെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പയ്യോളി മനോജ് കൊല്ലപ്പെട്ട് മൂന്നു മാസത്തിനകമായിരുന്നു ടി.പി ചന്ദ്രശേഖരനും കൊല്ലപ്പെട്ടത്. മനോജ് വധക്കേസില്‍ ആദ്യം പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ നിരപരാധിത്വം തുറന്ന് പറയാന്‍ ധൈര്യം ലഭിച്ചതും ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ഉയര്‍ത്തിവിട്ട ജനവികാരത്തെ തുടര്‍ന്നായിരുന്നു. ഒടുവില്‍, മനോജ് വധക്കേസിലെ ഗൂഢാലോചനയുടെ ചുരുള്‍ അഴിയുമ്പോള്‍ അത് നല്‍കുന്ന പ്രതിക്ഷ വലുതാണെന്ന് കെ.കെ രമ പറയുന്നു.
ടി.പി കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യം നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണുളളത്. അതേസമയം, ലോക്കല്‍ പൊലീസിന്‍റെ കണ്ടെത്തലുകളെല്ലാം തളളി മനോജ് വധക്കേസില്‍ സിബിഐ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത് കോഴിക്കോട്ടെ പാര്‍ട്ടി അണികളില്‍ വലിയ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കേസില്‍ അകാരണമായി പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് ഈ നടപടി വലിയ ആശ്വാസവും പകരുന്നു. ആദ്യം പ്രതിപ്പട്ടകയില്‍ ചേര്‍ക്കപ്പെട്ട വടക്കേയില്‍ ബിജുവിന്‍റെ പ്രതികരണം ഇത് വ്യക്തമാക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam