സിറിയയില്‍ വെടിനിര്‍ത്തല്‍ ധാരണ

Published : Dec 29, 2016, 04:23 AM ISTUpdated : Oct 05, 2018, 03:48 AM IST
സിറിയയില്‍ വെടിനിര്‍ത്തല്‍ ധാരണ

Synopsis

സമാധാന ധാരണയാകാമെന്ന് കഴിഞ്ഞയാഴ്ച തന്നെ തുര്‍ക്കിയും റഷ്യയും ഇറാനും അറിയിച്ചിരുന്നു. മോസ്‍കോയിലാണ് ചര്‍ച്ച നടന്നത്.  പക്ഷേ ഭീകരവാദികളായി തുര്‍ക്കിയും റഷ്യും മുദ്രകുത്തിയിട്ടുള്ള സംഘടനകള്‍ ഇതിലുള്‍പ്പെടില്ല. ഇസ്ലാമിക് സ്റ്റേറ്റും തുര്‍ക്കിയുടെ ശത്രുവായ കുര്‍ദ്ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടിയും ധാരണക്ക് പുറത്താണ്. അവര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുമെന്നര്‍ത്ഥം. സിറിയന്‍ വിമതരും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ല. പിന്നെയെന്ത് വെടിനിര്‍ത്തല്‍ എന്ന ചോദ്യത്തിന് ആരും ഉത്തരം നല്‍കിയിട്ടില്ല. ഇത്രനാളും അസദിനെതിരായിരുന്ന തുര്‍ക്കിക്ക് യൂറോപ്പിനോടായിരുന്നു അനുഭാവം. കിഴക്കന്‍ അലെപ്പോ ആക്രമണത്തില്‍ പങ്കെടുത്തതുമില്ല. പെട്ടെന്നുള്ള റഷ്യന്‍ സഖ്യത്തിന്റെ കാരണം വ്യക്തമല്ല. റഷ്യയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത യു.എന്‍ ജനീവയില്‍ സമാധാനചര്‍ച്ചകള്‍ തുടങ്ങുമെന്നും അറിയിച്ചിരിക്കയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മീൻ പിടിച്ച് മടങ്ങുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചു; ഷോക്കേറ്റയാൾക്ക് ദാരുണാന്ത്യം
`കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു'; സ്വർണക്കൊള്ള ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്