
ദില്ലി: സ്ത്രീകളിലെ ചേലാകര്‍മ്മം വിലക്കണമെന്ന് സുപ്രീംകോടതി. മതപരമായ ആചാരങ്ങളുടെ പേരിൽ സ്ത്രീകളുടെ ശരീരത്തിൽ തൊടാൻ ആര്‍ക്കും അവകാശമില്ലെന്ന് ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. വിശ്വാസത്തിന്‍റെ പേരിൽ സ്ത്രീകളുടെ ശരീരഭാഗങ്ങളിൽ മാറ്റം വരുത്തുന്നത് അനുവദിക്കാനാകില്ല.
ചേലാകര്‍മ്മം അനുശാസിക്കുന്ന മതാചാരങ്ങൾ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഭരണഘടനയുടെ 25-ാം അനുഛേദം അനുസരിച്ച് ചേലാകര്‍മ്മം അനുവദിക്കണമെന്ന ബോറ സമുദായത്തിലെ സ്ത്രീകളുടെ ആവശ്യത്തെ സുപ്രീംകോടതിയും കേന്ദ്രവും ഒരുപോലെ എതിര്‍ക്കുകയായിരുന്നു. കേസിൽ ജൂലായ് 16ന് വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam