അരുണാചലില്‍ അവകാശവാദം ഉന്നയിച്ച് വീണ്ടും ചൈന

Web Desk |  
Published : Apr 12, 2017, 07:27 PM ISTUpdated : Oct 05, 2018, 02:49 AM IST
അരുണാചലില്‍ അവകാശവാദം ഉന്നയിച്ച് വീണ്ടും ചൈന

Synopsis

ബീജിങ്: അരുണാചല്‍ പ്രദേശില്‍ അവകാശവാദമുന്നയിച്ച് വീണ്ടും ചൈന. അരുണാചലിലെ ജനങ്ങള്‍ ചൈനയിലേക്കുള്ള മടക്കം ആഗ്രഹിക്കുകയാണെന്ന് ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രത്തില്‍ പറയുന്നു. ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം അതിര്‍ത്തിപ്രശ്‌നം രൂക്ഷമാക്കുമെന്നും ചൈന കുറ്റപ്പെടുത്തുന്നു.

ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരെ ആദ്യം മുതലേ ചൈന എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇതിനു തുടര്‍ച്ചയാണ് ചൈനീസ് ഡെയ് ലിയിലെ ലേഖനവും, ദക്ഷിണ തിബറ്റ് എന്ന വിളിപ്പേരുള്ള തവാങ്ങ് സന്ദര്‍ശിക്കാനുളള ലാമയുടെ തീരുമാനവും
അതിന് ഇന്ത്യ നല്‍കുന്ന പിന്തുണയുമാണ് ചൈനയെ പ്രകോപിപ്പിക്കുന്നത്. ലാമയുടെ സന്ദര്‍ശനം ഇന്ത്യയുമായുളള അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിനെ ദോഷകരമായി ബാധിക്കും. മേഖലയിലെ സമാധാനം നശിപ്പിക്കാനാണ് ലാമയുടെ ശ്രമം. അരുണാചലില്‍ സമാധാനം പുലരണമെങ്കില്‍ ഇരു രാജ്യങ്ങളുടേയും ജനങ്ങളുടെ മനശക്തി ആവശ്യമാണ്. എന്നാല്‍ ലാമയുടെ സന്ദര്‍ശനം ആര്‍ക്കും ഉപകാരപ്പെടാത്തതാണ്. മേഖലയില്‍ ചൈനയുടെ പരമാധികാരം ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്നും ചൈന വ്യക്തമാക്കി.
 
ഇന്ത്യയുടെ അനധികൃത ഭരണത്തിന് കീഴില്‍ അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടും വിവേചനവും അനുഭവിക്കുകയാണ്. അതിനാല്‍ അവര്‍ ചൈനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു. താന്‍ ഇന്ത്യയുടെ പുത്രനാണെന്ന് ആവര്‍ത്തിക്കുന്ന ദലൈലാമ
അരുണാചലിനെ ഇന്ത്യയുടെ ഭാഗമാക്കി നിര്‍ത്തുവാനാണ് ശ്രമിക്കുന്നതെന്നും ചൈനീസ് ഡെയ്‌ലി ചൂണ്ടിക്കാട്ടുന്നു. ഒമ്പത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ലാമ അരുണാചലില്‍ എത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മേയർ പദവി കണ്ടിട്ടല്ല മത്സരത്തിനിറങ്ങിയത്, പാർട്ടിക്ക് ഒപ്പം നില്കും'; കൊച്ചി മേയർ സ്ഥാനം കൈവിട്ടതിന് പിന്നാലെ പ്രതികരിച്ച് ദീപ്തി മേരി വർഗീസ്
'10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം'; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ