സിറിയയിൽ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും റഷ്യയും

Published : Sep 10, 2016, 04:38 AM ISTUpdated : Oct 05, 2018, 03:51 AM IST
സിറിയയിൽ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും റഷ്യയും

Synopsis

ജനീവ: സിറിയയില്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുന:സ്ഥാപിക്കാനും അമേരിക്കയും റഷ്യയും തമ്മില്‍ ധാരണയായി. ഇതനുസരിച്ച്  പ്രതിപക്ഷത്തിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സിറിയന്‍ സര്‍ക്കാര്‍ സേന ആക്രമണം നടത്തുന്നത് അവസാനിപ്പിക്കും.  അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി ജോൺകെറിയും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്​റോവും തമ്മിൽ നടന്ന ചര്‍ച്ചയിലാണ്​ യുദ്ധവിരാമത്തിന്​  ധാരണയായത്.

ഇസ്‍ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്കയും റഷ്യയും ഒരുമിച്ച് പോരാടാനും ധാരണയായി. സെപ്​റ്റംബർ 12 മുതല്‍ യുദ്ധവിരാമം നടപ്പിലാവും. ജനീവയിലായിരുന്നു ഇരു നേതാക്കളുടെയും ചര്‍ച്ച.

സിറിയയെ ഇക്കാര്യം അറിയിച്ചെന്നും പദ്ധതി സിറിയ അംഗീകരിച്ചെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ് വ്യക്തമാക്കി. പദ്ധതി നടപ്പിലാവാന്‍ സര്‍ക്കാറും പ്രതിപക്ഷവും അവരവരുടെ ബാധ്യതകള്‍ നിറവേറ്റണമെന്ന് ജോണ്‍ കെറി പറഞ്ഞു. പദ്ധതിയോട് സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറാണെന്ന് വ്യക്തമാക്കി.

യുദ്ധനടപടികള്‍ അവസാനിപ്പിച്ച് ഏഴ് ദിവസത്തിന് ശേഷം റഷ്യയും അമേരിക്കയും ​ഐഎസിനെതിരെ പോരാടാന്‍ സംയുക്ത വേദി രൂപീകരിക്കുമെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥിയാകും, സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് പ്രചരണം തുടങ്ങി എംഎൽഎ പിപി ചിത്തരഞ്ജൻ
'പ്രസിഡന്റ് ദ്രൗപതി മുർമുവിന് നൽകിയ ശുചിമുറിയിൽ വെള്ളമില്ല, വീഥിയിലാകെ മാലിന്യം, സ്വീകരിക്കാൻ മുഖ്യമന്ത്രി വന്നില്ല'; വിശദീകരണം തേടി കേന്ദ്രം