അധ്യാപകരായ ക്ലര്‍ക്കുമാരെ തിരിച്ചുവിളിക്കുന്നില്ല; പിഎസ്‍സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് അവഗണന

Published : Jul 16, 2016, 02:04 AM ISTUpdated : Oct 05, 2018, 12:58 AM IST
അധ്യാപകരായ ക്ലര്‍ക്കുമാരെ തിരിച്ചുവിളിക്കുന്നില്ല; പിഎസ്‍സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് അവഗണന

Synopsis

പി എസ് സി റാങ്ക് പട്ടികയിലുളള 805 പേര്‍ പുറത്തിരിക്കുമ്പോഴാണ് ബിരുദാനന്തരബിരുദം മാത്രമുള്ളവര്‍ അധ്യാപകരായിരിക്കുന്നത്. എന്നാല്‍ ഇവരെ മാതൃതസ്തികയിലേക്ക് തിരിച്ചുവിളിക്കാന്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ട്രേറ്റിന്റെ വിശദീകരണം.

805 പേരാണ് അടിസ്ഥാന യോഗ്യതകളെല്ലാം ഉണ്ടായിട്ടും ഇപ്പോഴും നിയമനം കിട്ടാതിരിക്കുന്നത്. 98ല്‍ 23 ക്ലാര്‍ക്കുമാരെ അധ്യാപകരായി താത്കാലികമായി നിയമിച്ചിരുന്നു. 2007ല്‍ സര്‍ക്കാരും ഹൈക്കോടതിയും നിര്‍ദേശിച്ചിട്ടും  മാതൃതസ്തകിയിലേക്ക് തിരികെ കൊണ്ടുവരാന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് തയ്യാറായിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. എന്നാല്‍ സീനിയര്‍ അധ്യാപകരായ ഇവര്‍ 23 പേരെയും സ്ഥിരപ്പെടുത്തില്ലെന്ന് നിയമന ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടരേറ്റ് വ്യക്തമാക്കി. 

എന്നാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇവരെ മടക്കി അയക്കരുതെന്ന് കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും  ഡയറക്ട്രേറ്റ് വ്യക്തമാക്കി. ഇവരെ മടക്കി അയച്ചാലേ പി.എസ്.സി പട്ടികയിലുള്ളവര്‍ക്ക് നിയമനവും നിലവില്‍ സര്‍വ്വീസിലുള്ളവര്‍ക്ക് സ്ഥാനക്കകയറ്റവും കിട്ടൂ. വിദ്യാഭ്യാസമന്ത്രിക്ക് പരാതി കൊടുത്തിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ