അസഹിഷ്ണുത ഏറെയുള്ളത് സാഹിത്യ ലോകത്ത്: പിണറായി വിജയന്‍

Published : Feb 04, 2017, 10:50 AM ISTUpdated : Oct 04, 2018, 07:48 PM IST
അസഹിഷ്ണുത ഏറെയുള്ളത് സാഹിത്യ ലോകത്ത്: പിണറായി വിജയന്‍

Synopsis

കോഴിക്കോട്:  അസഹിഷ്ണുത ഏറെയുള്ളത് സാഹിത്യ ലോകത്തെന്ന് മുഖ്യമന്ത്രി. സാഹിത്യലോകത്തിന് പുറത്തുള്ളവര്‍ അതിന്റെ അവസാനവാക്കാകാന്‍ ശ്രമിക്കുന്നുവെന്നും, ഇക്കൂട്ടര്‍ സമൂഹത്തില്‍ വിഷാണുക്കള്‍ പടര്‍ത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാതൃഭാഷ പ്രായോഗിക തലത്തിലാക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നും  കോഴിക്കോട് കേരളാ സാഹിത്യോത്സവ വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയത കലാരംഗത്ത് കൈവച്ചാല്‍ മൗലികതയുടെ പൊടിപ്പുപോലും അവിടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ സാംസ്‌കാരിക പ്രബുദ്ധതയെ കളങ്കപ്പെടുത്താന്‍ ഒരു കൂട്ടര്‍ ശ്രമിക്കുകയാണ്. സാഹിത്യലോകത്തെ ഉന്നമിട്ടാണ് ഈ അസഹിഷ്ണുത വളരുന്നത്. വിയോജിച്ച് അഭിപ്രായം പറയുന്നവരെ കൊല്ലുന്ന സ്ഥിതി വന്നാല്‍ എങ്ങിനെ ജാധിപത്യം പുലരുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

മലയാള ഭാഷയെ രണ്ടാംതരമാക്കാനുള്ള ചില  പ്രവണതകള്‍ കാണുന്നുണ്ട്. ഭരണഭാഷ മലയാളമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കോടതി ഭാഷയും ഇ-ഗവേണന്‍സും മലയാളമാക്കണമെന്നും പിണറായി പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലിസ ഫാഷൻ' തൂത്തുവാരി, ആളില്ലാത്ത വീട്ടിൽ ഒളിച്ചുതാമസം, ഇതര സംസ്ഥാന മോഷ്ടാവിനെ പിടികൂടി
മറ്റത്തൂരിൽ ട്വിസ്റ്റ്: ഡിസിസിക്ക് കത്ത് നൽകി വിമത മെമ്പർ, പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യം