കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്; തന്ത്രങ്ങള്‍ മെനയാന്‍ എ ഗ്രൂപ്പിന്റെ രഹസ്യയോഗം

Published : Sep 07, 2017, 10:02 PM ISTUpdated : Oct 05, 2018, 01:48 AM IST
കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്; തന്ത്രങ്ങള്‍ മെനയാന്‍ എ ഗ്രൂപ്പിന്റെ രഹസ്യയോഗം

Synopsis

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ്  തിരുവനന്തപുരത്ത് രഹസ്യയോഗം ചേര്‍ന്നു. ഗ്രൂപ്പിനുള്ളിലെ ഭിന്നത ഒഴിവാക്കി പാര്‍ട്ടി സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാനാണ് തീരുമാനം. ഉമ്മന്‍ചാണ്ടിയെ കെ.പി.സി.സി.സി പ്രസിഡന്‍റാക്കണമെന്ന നിര്‍ദേശത്തെ എതിര്‍ത്ത ഐ.എന്‍.ടി.യു.സി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരനെതിരെ കടുത്ത നിലപാട് എടുക്കാനും  എ ഗ്രൂപ്പ് തീരുമാനിച്ചു.
 
കവടിയാറിലെ ഒരു ഫ്ലാറ്റില്‍ ചേര്‍ന്ന രഹസ്യ യോഗത്തില്‍ എ ഗ്രൂപ്പിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു .  കെ.പി.സി.സി പ്രസിഡന്‍റ് പദം ഗ്രൂപ്പിന് തന്നെ വേണമെന്നാവശ്യത്തില്‍  തെല്ലും വിട്ടുവീഴ്ചയുണ്ടാകില്ല .അധ്യക്ഷ സ്ഥാനത്തെത്താന്‍ ഗ്രൂപ്പില്‍ തന്നെ ഒന്നിലധികം നേതാക്കള്‍ക്ക് താല്‍പര്യമുണ്ട് . ഈ സാഹചര്യത്തിലാണ് അഭിപ്രായ ഭിന്നത ഒഴിവാക്കി ഒന്നിച്ചു നീങ്ങാന്‍ എ ഗ്രൂപ്പ് യോഗത്തില്‍ നേതാക്കള്‍ ധാരണയിലെത്തിയത്. അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് ഒരു കാരണവശാലും താനില്ലെന്ന നിലപാട് ഉമ്മന്‍ ചാണ്ടി നേതാക്കളോട് ആവര്‍ത്തിച്ചെന്നാണ് വിവരം.

താഴെ തട്ടു മുതല്‍ ഗ്രൂപ്പിനുള്ളി തര്‍ക്കങ്ങളൊഴിവാക്കി  നീങ്ങാനും പരമാവധി സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാനുമാണ് തീരുമാനം . കെ.പി.സി.സി അധ്യക്ഷ പദവിയിലേയ്‌ക്ക് ഉമ്മന്‍ ചാണ്ടിയെന്ന നിര്‍ദേശത്തോടുള്ള  എതിര്‍പ്പ് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ റിട്ടേണിങ് ഓഫീസറെ അറിയിച്ചിരുന്നു . ഈ സാഹചര്യത്തില്‍ ഐ.എന്‍.ടി.യു.സിയില്‍ ചന്ദ്രശേഖരനെതിരായ നീക്കം ശക്തമാക്കാനാണ് എ ഗ്രൂപ്പ് തീരുമാനം.

ചന്ദ്രശേഖരനെ അംഗീകരിക്കാതെ സ്വന്തം നിലയില്‍ മുന്നോട്ട് പോകാനാണ് ധാരണ . പ്രവര്‍ത്തിക്കുന്ന യൂണിയനുകള്‍ ഗ്രൂപ്പിനൊപ്പമെന്നാണ് എ ഗ്രൂപ്പ് വാദം . ചന്ദ്രശേഖരന്‍റേത് ഏകപക്ഷീയ നിലപാടുകളെന്ന വിമര്‍ശനത്തോടെയാകും ഐ.എന്‍.ടിയു.സി സംസ്ഥാന പ്രസിഡ‍ന്‍റിനെതിരായ നീക്കം എ ഗ്രൂപ്പ് ശക്തമാക്കുക.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ചവറുകൂനയിൽ നിന്ന് കണ്ടെത്തിയത് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ ഒഴിഞ്ഞ ഭീകര ക്യാമ്പുകൾ വീണ്ടും സജീവമാക്കുന്നു, നുഴഞ്ഞുകയറ്റശ്രമം ഉണ്ടായാൽ കർശന നടപടിയെന്ന് സേന