ബാബരി മസ്ജിദ് ഗൂഢാലോചന; അദ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളി, ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി

Published : May 30, 2017, 02:44 PM ISTUpdated : Oct 04, 2018, 05:06 PM IST
ബാബരി മസ്ജിദ് ഗൂഢാലോചന; അദ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളി, ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി

Synopsis

ലക്നൗ: ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ലക്നൗ പ്രത്യേക സി.ബി.ഐ കോടതി തള്ളി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഇവരുടെ ആവശ്യം കോടതി നിരസിച്ചു. എന്നാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. 

ബാബറി മസ്ജിദ് ആക്രണത്തിന് പിന്നില്‍ അദ്വാനി ഉള്‍പ്പടെയുള്ളവര്‍ ഗൂഢാലോചന നടത്തി എന്നായിരുന്നു കേസ് അന്വേഷിച്ച സി.ബി.ഐയുടെ കണ്ടെത്തല്‍. കേസില്‍ നേരിട്ട് ഹാരജാവണമെന്ന് കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് മൂവരും ഇന്ന് കോടതിയിലെത്തിയത്. തുടര്‍ന്ന് ജാമ്യാപേക്ഷയും വിടുതല്‍ ഹര്‍ജിയും നല്‍കി. വിടുതല്‍ ഹര്‍ജിയില്‍ 10 മിനിറ്റോളം വാദം നടത്തിയ ശേഷം വിധി പറയാന്‍ മാറ്റിവെയ്ക്കുകയായിരുന്നു. പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച് 50,000 രൂപയുടെ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു. ഉച്ചയ്ക്ക് ശേഷമാണ് വിടുതല്‍ ഹര്‍ജിയില്‍ വിധി പറഞ്ഞത്. കേസില്‍ നിന്ന് ഇവരെ ഒഴിവാക്കാനാവില്ലെന്ന് കോടതി വിധിക്കുകയായിരുന്നു. അദ്വാനിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റവും കോടതി ചുമത്തി . വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത പടർത്തുന്നത് ഉൾപ്പടെയുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ന്യൂ ഇയർ ഗിഫ്റ്റ് എന്ന പേരിൽ അക്കൗണ്ട് കാലിയാക്കുന്ന സ്ക്രാച്ച് കാർഡ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്
'ലാലുവിന്റെ അമ്മ മടങ്ങി'; കരുതലോർമകളിൽ കണ്ണീരണിഞ്ഞ് സുഹൃത്തുക്കൾ; ശാന്തകുമാരിയ‌മ്മയ്ക്ക് അന്ത്യാജ്ഞലി, സംസ്കാരം പൂര്‍ത്തിയായി