
പാര്‍ട്ടിക്ക് നിയമിക്കാവുന്ന പി.എസ്.സി അംഗം മുതല്‍ തുടങ്ങി തൊട്ടതെല്ലാം ഏകപക്ഷീയ നിലപാടുകളായിരുന്നെന്ന ആരോപണമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയുള്ള പടയൊരുക്കത്തിന് പിന്നില്‍. പി.എസ്.സി അംഗമായി കൊല്ലത്തെ അഭിഭാഷകനെ നിയമിച്ചത് ജില്ലാ കമ്മിറ്റി പോലും അറിഞ്ഞില്ല. ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിയോഗങ്ങളില്‍ ഉയര്‍ന്നത്. പ്ലാനിംഗ് ബോര്‍ഡ് അംഗമായി ഡോ. രഘുരാമനെ നിയമിച്ചപ്പോഴും കാനം പാര്‍ട്ടിയുടെ അഭിപ്രായം തേടിയിരുന്നില്ലെന്ന് ആരോപണമുണ്ട്. ഭരണം കിട്ടി നാലുമാസം പിന്നിട്ടിട്ടും പാര്‍ട്ടിക്ക് കിട്ടിയ 18 ബോര്‍ഡ്-കോര്‍പറേഷന്‍ അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്ക് ആളായിട്ടില്ല.
ഒരിക്കല്‍ ഒരു പദവിയില്‍ ഇരുന്നവരെ പരിഗണിക്കേണ്ടന്നാണ് കാനത്തിന്റെ നിലപാട്. സ്വീകാര്യമെന്ന് പുറമെ തോന്നുമെങ്കിലും കെ.ഇ ഇസ്മയില്‍ പക്ഷത്തെ പ്രമുഖരെ ഒഴിവാക്കുന്നതിനാണ് പുതിയ നീക്കമെന്ന് പാര്‍ട്ടിക്കകത്ത് വലിയൊരു വിഭാഗം വിശ്വസിക്കുന്നു. സ്വന്തം ഡ്രൈവറുടെ ഭാര്യയെ റവന്യു മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയാക്കിയതിനെതിരെ ഇക്കഴിഞ്ഞ നിര്‍വ്വാക സമിതിയോഗങ്ങളില്‍ കടുത്ത വിമര്‍ശനമാണ് കാനത്തിനെതിരെ ഉയര്‍ന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam