
കൊച്ചി: ടി സി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാൻ. ടി സി മാത്യു സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ കണ്ടെത്തി. 2 കോടി 16 ലക്ഷം രൂപയുടെ തിരിമറി നടന്നെന്നാണ് കണ്ടെത്തൽ. കേരളത്തില്‍ ക്രിക്കറ്റ് വികസനത്തിന്റെ മറവില്‍ വന്‍ സാമ്പത്തിക തിരിമറി ടി സി മാത്യു നടത്തിയെന്നാണ് കണ്ടെത്തല്‍.
ഇടുക്കിയിലെ സ്റ്റേഡിയം നിർമാണത്തിൽ ക്രമക്കേട് നടന്നുവെന്ന് ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ വ്യക്തമാക്കി. കാസർകോട് 20 ലക്ഷം മുടക്കിയത് പുറമ്പോക്ക് ഭൂമിക്കാണെന്നും ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ കണ്ടെത്തി. ടി സി മാത്യുവിന് താമസിക്കാൻ മറൈൻ ഡ്രൈവിൽ ഫ്ളാറ്റ് വാടകക്ക് എടുത്തതിന് 20 ലക്ഷം രൂപയാണ്. കെസിഎയ്ക്ക് സ്വന്തമായി ഗസ്റ്റ് ഹൗസ് ഉള്ളപ്പോഴാണ് വന്‍തുക വാടകയ്ക്ക് ഫ്ലാറ്റ് എടുത്തത്.
സ്റ്റേഡിയം നിര്‍മാണത്തിനായി 44 ലക്ഷം രൂപയുടെ പാറ അനധികൃതമായി പൊട്ടിച്ചുവെന്നും ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ കണ്ടെത്തി. ടി.സി.മാത്യുവിൽ നിന്ന് പണം തിരിച്ചുപിടിക്കണമെന്ന് ഓംബുഡ്സ്മാൻ ആവശ്യപ്പെട്ടു. ഇടുക്കി കാസർകോഡ് സ്റ്റേഡിയങ്ങൾക്കായിയാണ് ക്രമക്കേട് നടത്തിയതെന്നാണ് കണ്ടെത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam