ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ കുമ്മനത്തിന് രൂക്ഷ വിമര്‍ശനം

Published : Aug 14, 2017, 11:52 PM ISTUpdated : Oct 05, 2018, 01:25 AM IST
ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ കുമ്മനത്തിന് രൂക്ഷ വിമര്‍ശനം

Synopsis

തൃശൂര്‍: തൃശ്ശൂരില്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷ വിമര്‍ശനം. കുമ്മനത്തിന് കീഴില്‍ പാര്‍ടിയുടെ പ്രതിഛായ നഷ്‌ടമായെന്ന് മുരളീധരന്‍ പക്ഷം ആരോപിച്ചു. മെഡിക്കല്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി ജാഥ അടുത്ത മാസത്തേക്ക് മാറ്റി. ഉച്ചയോടെ തുടങ്ങിയ യോഗത്തില്‍ ബിജെപി ജാഥ ആയിരുന്നു പ്രധാന അജണ്ടയെങ്കിലും തുടക്കത്തില്‍ തന്നെ കുമ്മനം രാജശേഖരനെതിരെ വിമര്‍ശനവുമായി വി മുരളീധരപക്ഷം രംഗത്തെത്തി.

കുമ്മനത്തിന് കീഴില്‍ പാര്‍ട്ടിയില്‍ അഴിമതി കൂടിയെന്നും പ്രതിഛായ നഷ്‌ടമായെന്നും മുരളീധരപക്ഷം ആരോപിച്ചു. വി വി രാജേഷിനെ തിരിച്ചെടുക്കണമെന്നും ബലിയാടാക്കിയെന്നും വാദങ്ങളുണ്ടായി. വ്യാജരസീതിനെകുറിച്ച് വിമര്‍ശനം ഉന്നയിച്ച പ്രഫുല്‍കൃഷ്ണനെതിരെ നടപടിയെടുത്തപ്പോള്‍ വ്യാജ രസീത് അടിച്ചവര്‍ പാര്‍ട്ടിയില്‍ വിലസുകയാണ്. അഴിമതി നടത്തിയവരെ സംരക്ഷിച്ച് അഴിമതി പുറത്തുകൊണ്ടുവന്നവരെ പുറത്താക്കുന്ന നിലപാട് അംഗീകരിക്കാവനില്ലെന്നും മുരളീധരപക്ഷം നിലപാടെടുത്തു.

എന്നാല്‍ സംഭവത്തില്‍ അച്ചടക്ക നടപടി വിവി രാജേഷില്‍ ഒതുക്കരുതെന്നായിരുന്നു കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം.വിമര്‍ശനം രൂക്ഷമായ പശ്ചാത്തലത്തില്‍ മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി കുമ്മനം രാജശേഖരന്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയില്ല.പകരം വാര്‍ത്താസമ്മേളനത്തിനെത്തിയ വി മുരളീധരനാകട്ടെ കോഴവിവാദത്തെകുറിച്ചുളള ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി.കോഴവിവാദം പാര്‍ട്ടിയ്‌ക്ക് നാണക്കേടുണ്ടാക്കിയെന്നും ഇത് പരിഹരിക്കാന്‍ നടപടി ഉണ്ടാകുമെന്നും മാത്രമായിരുന്നു ഇതെകുറിച്ചുളള മുരളീധരന്റെ പ്രതികരണം
 
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കുമ്മനം രാജേശേഖരന്‍റെ നേതൃത്വത്തില്‍ ഈ മാസം അവസാനം നിശ്ചയിച്ചിരരുന്ന പദയാത്ര അടുത്ത മാസത്തേക്ക് മാറ്റി. സിപിഎം അക്രമത്തിനെതിരെ അടുത്ത മാസം 7 മുതല്‍ 23 വരെയുളള പദയാത്രയില്‍ അമിത്ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും ബിജെപിയുടെ മുഖ്യമന്ത്രിമാരും പങ്കെടുക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
തൊണ്ടർനാട് തൊഴിലുറപ്പ് പദ്ധതി തട്ടിപ്പ്: പ്രതി റാഷിദിന് അറസ്റ്റിൽ നിന്ന് ഇടക്കാല സം​രക്ഷണം, ഒളിവിൽ പോകരുതെന്ന കർശന നിർദേശവുമായി സുപ്രീം കോടതി