ജാട്ട് പ്രക്ഷോഭം; ഹരിയാനയില്‍ നിരോധനാജ്ഞ, ഇന്റര്‍നെറ്റും നിരോധിച്ചു

Published : Jun 05, 2016, 09:47 AM ISTUpdated : Oct 05, 2018, 12:21 AM IST
ജാട്ട് പ്രക്ഷോഭം; ഹരിയാനയില്‍ നിരോധനാജ്ഞ, ഇന്റര്‍നെറ്റും നിരോധിച്ചു

Synopsis

പിന്നാക്കസംവരണം വേണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെ ജാട്ടു വിഭാഗങ്ങള്‍ വീണ്ടും സമരം തുടങ്ങി. ജാഝര്‍, റോത്തക് തുടങ്ങിയ ജാട്ട് ശക്തികേന്ദ്രങ്ങളില്‍ ജനങ്ങള്‍ പന്തലുകെട്ടി സമരം തുടങ്ങിയ പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഹരിയാനയില്‍  നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റിനും നിരോധനമുണ്ട്. 

സംസ്ഥാന പൊലീസിനെ കൂടാതെ 55 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചു. സമരം സമാധാനപരമായിരിക്കുമെന്ന്  സമരക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും തീവണ്ടി പാതയ്‌ക്കും ദേശീയ പാതയ്‌ക്കും ഒരു കിലോ മീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ജാട്ട് പ്രക്ഷോഭത്തെത്തുടര്‍ന്ന് ജാട്ടു സമുദായമടക്കം ആറു സമുദായങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സംവരണം ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് വീണ്ടും സമരം തുടങ്ങിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനാലിൽ പെട്ടന്നുണ്ടായത് വമ്പൻ ഗർത്തം, കുഴിയിലേക്ക് വീണ് ബോട്ടുകൾ, ചെളിയിൽ കുടുങ്ങി ആളുകൾ, അടിയന്തരാവസ്ഥ
ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്