
ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നു ജീവനൊടുക്കിയ ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ധനസഹായം. അനിതയുടെ കുടുംബത്തിന് ഏഴുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.
തമിഴ്‌നാട് അരിയല്ലൂര്‍ സ്വദേശിനി അനിതയാണ് മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നു ജീവനൊടുക്കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അനിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ അനിതയുടെ അച്ഛനും സഹോദരന്‍മാരും വിസമ്മതിച്ചു. അരിയല്ലൂരില്‍ പ്രതിഷേധ സമരം നടക്കുകയാണ്. പ്ലസ് ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും, മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് അനിത ജീവനൊടുക്കുകയായിരുന്നു. പ്ലസ് ടുവില്‍ 1200 ല്‍ 1176 മാര്‍ക്ക് നേടിയാണ് അനിത വിജയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam