
വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആതിരയെയും വയനാട് സ്വദേശിനിയായ സുഹൃത്തിനെയും നൈറ്റ് പട്രോളിങ്ങ് നടത്തുകയായിരുന്ന നാദാപുരം ഡി.വൈ.എസ്.പി കെ ഇസ്മായില്‍ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപത്തെ റോഡില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ജോലി ചെയ്യുന്ന ആശുപത്രി അധികൃതരെ വിളിച്ചു വരുത്തിയ ശേഷം യുവതികളെ വിട്ടയക്കുകയും ഇതിന് ശേഷം ആതിര വിഷം കഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ ആതിര മരിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ട് പോയതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് മരണകാരണമെന്നാണ് ആരോപണം.
സംഭവത്തില്‍ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരസ്പര വിരൂദ്ധമായി സംസാരിച്ചതിനാലാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്ന് വടകര എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎം പ്രാദേശികഘടകം പോലിസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam