അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ചുകൊന്നു; യുവാവിന് ജീവപര്യന്തം തടവ്

Published : Jul 16, 2017, 04:52 PM ISTUpdated : Oct 05, 2018, 02:37 AM IST
അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ചുകൊന്നു; യുവാവിന് ജീവപര്യന്തം തടവ്

Synopsis

ദില്ലി: അഞ്ച് വയസുകാരനെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലപ്പെടുത്തിയ കേസിൽ യുവാവിന് ദില്ലി കോടതിയുടെ ജീവപര്യന്തം തടവ് ശിക്ഷ. ബീഹാർ സ്വദേശിയായ 22കാരൻ വികാസിനെയാണ് അഡീഷനൽ സെഷൻസ് ജഡ്ജി വീരേന്ദ്രകുമാർ ബൻസൽ ശിക്ഷിച്ചത്. അയൽവാസിയുടെ മകനെ തട്ടികൊണ്ടുപോയി 5000 രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും കൊലപ്പെടുത്തുകയുമായിരുന്നു. ആവശ്യപ്പെട്ട പണം ലഭ്യമാക്കുന്നതിന് പോലും കാത്തുനിൽക്കാതെയായിരുന്നു ക്രൂരകൃത്യം.

മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതിയിൽ നിന്ന് കുഞ്ഞിൻ്റെ മൃതദേഹവും കളിപ്പാട്ടവുമാണ് മോചിപ്പിക്കാനായത്. ഇത് ഇയാളുടെ കുറ്റവാസന തെളിയിക്കുന്നതാണ്. പണം ആവശ്യപ്പെട്ട് കുട്ടിയെ തട്ടിയെകൊണ്ടുപോയി കൊലപ്പെടുത്തിയതിന് ജീവപര്യന്ത്യം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു.

2012 ജൂൺ 14നാണ് രജ്ബീർ മകനെ കാണാതായതിന് പരാതി നൽകിയത്. പരാതി നൽകിയ അടുത്ത ദിവസം കുഞ്ഞിനെ ലഭിക്കാൻ 5000 രൂപ ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം കൊല്ലുമെന്നും ഭീഷണി മുഴക്കി കുടുംബത്തിന് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചു. പൊലീസ് ഫോൺ നമ്പർ തിരിച്ചറിയുകയും വികാസിനെ പിടികൂടുകയും ചെയ്തു.

കുട്ടി എപ്പോഴും കൊണ്ടുനടക്കുന്ന പാവയും പൊലീസ് കണ്ടെടുത്തു. വികാസ് തന്നെ കുട്ടിയുടെ അഴുകിയ മൃതദേഹം വീടിനടുത്തുള്ള ഒാവുചാലിൽ കാണിച്ചുകൊടുക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ മുതിർന്ന സഹോദരിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇതിനെ എതിർത്ത കുട്ടിയുടെ അച്ഛൻ തന്നെ തെറ്റായ കേസിൽ അകപ്പെടുത്തുകയുമായിരുന്നുവെനുനമാണ് വികാസ് പറയുന്നത്. ഇത് തള്ളിയ കോടതി പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം