സുനന്ദ പുഷ്‌കറിന്റെ മരണം: ഹോട്ടല്‍ മുറി മൂന്ന് വര്‍ഷത്തിന് ശേഷം തുറന്നുകൊടുത്തു

Published : Oct 16, 2017, 06:44 PM ISTUpdated : Oct 05, 2018, 12:55 AM IST
സുനന്ദ പുഷ്‌കറിന്റെ മരണം: ഹോട്ടല്‍ മുറി മൂന്ന് വര്‍ഷത്തിന് ശേഷം തുറന്നുകൊടുത്തു

Synopsis

ദില്ലി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ മുറി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഹോട്ടലിന് വിട്ടു നല്‍കി. സുനന്ദയുടെ മരണത്തിന് ശേഷം അന്വഷണത്തിന്റെ ഭാഗമായി പൊലീസ് സീല്‍ ചെയ്ത ഹോട്ടല്‍ ലീല പാലസിലെ റൂം നമ്പര്‍ 345 മൂന്ന് വര്‍ഷത്തിന് ശേമാണ് വിട്ടുനല്‍കുന്നത്. 2014 ജനുവരി 17നാണ് മുറി പൊലീസ് സീല്‍ ചെയ്തത്.

റൂം സീല്‍ ചെയ്തതിനെതിരെ ഹോട്ടല്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഒരു രാത്രിക്ക് 55000 മുതല്‍ 61000 വരെ ലഭിക്കുന്ന സ്യൂട്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി അടഞ്ഞ് കിടക്കുന്നതിനാല്‍ 50 ലക്ഷത്തോളം രൂപ ന്ഷ്ടമുണ്ടായതായി കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി ഡെല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കേസില്‍ റൂം പരിശോധനയും ഇനിയും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലേയെന്നും കോടതി ചോദിച്ചിരുന്നു. 

റൂം ഹോട്ടലിന് തിരിച്ചു നല്‍കാന്‍ നിര്‍ദ്ദേശിച്ച് കോടതി സെപ്തംബര്‍ 12ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഹോട്ടല്‍ വിട്ടു നല്‍കാതിരുന്ന ഡല്‍ഹി പൊലീസിനോട് ഒക്ടോബര്‍ 10ന് വീണ്ടും ഹൈക്കോടതി അടിയന്തിര നിര്‍ദ്ദേശം നല്‍കി. ആറ് ദിവസത്തിനകം റൂം വിട്ടുനല്‍കണമെന്നായിരുന്നു ഇത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പൊലീസ് റൂം ഹോട്ടലിന് വിട്ടുനല്‍കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം