കശ്മീർ സംഘർഷത്തിന്‍റെ ഇരകൾ; പെല്ലറ്റ് പ്രയോഗം തുടരുന്നു

Published : Sep 08, 2016, 02:53 AM ISTUpdated : Oct 05, 2018, 03:01 AM IST
കശ്മീർ സംഘർഷത്തിന്‍റെ ഇരകൾ; പെല്ലറ്റ് പ്രയോഗം തുടരുന്നു

Synopsis

ബന്തിപോരയിൽ പോലീസിനു കല്ലെറിഞ്ഞ ജനക്കൂട്ടത്തിൽ ഉണ്ടായിരുന്ന യുവാവാണിത്. പെല്ലറ്റ് തോക്കിൽ നിന്നുള്ള ചീള് തറയ്ക്കാത്ത ഒരു സ്ഥലവും ബാക്കിയില്ല. സ്ഥിതി ഗുരുതരമാണെങ്കിലും വേണ്ടത്ര ചികിത്സ ലഭ്യമല്ല. ഇതിനെക്കാൾ ദാരുണമാണ് ഇവിടുത്തെ നേത്രരോഗ വാർഡിലെ രംഗങ്ങൾ. 13കാരനായ സാഹിദ് അലിക്കും 15കാരനായ ഇർഫാനും ഒരു കണ്ണിലെ കാഴ്ചശക്തി നഷ്ടമായി. ഇരുവരും നിരപരാധികളാണെന്ന് വാദിക്കുന്നുണ്ടെങ്കിലും ഇവർ പ്രതിഷേധത്തിൽ ഉണ്ടായിരുന്നു എന്ന് അനുമാനിക്കണം.

പരിക്കേറ്റ് ചികിത്സയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണവും കുറവല്ല. സോനാ ഗുലാം അഹമ്മദിന് പരിക്കേറ്റത് കണ്ണീർവാതക സെൽ പോട്ടിത്തെറിച്ച്.  ഷാനിയുടെ മുഖത്തും ശരീരം മുഴുവനും പെല്ലറ്റിന്‍റെ പാടുകളുണ്ട്

ഷാനിയുടെ സഹോദരൻ ഷൗബീന് ഒരു കണ്ണിന്‍റെ കാഴ്ച പോയി. സുരക്ഷാ സേനകൾക്ക് നേരെ കല്ലെറിയുന്നവർക്കാണ് വെടിയേൽക്കുന്നത്.  ആശുപത്രിയിൽ ഇടം ഇല്ലാത്തതിനാൽ ചികിത്സ കിട്ടാത്തവരും ഉണ്ട്. ലോകത്തെ മറ്റേതൊരു സംഘർഷ മേഖലയോടും താരതമ്യം ചെയ്യാവുന്ന കാഴ്ചകളുടെ നടുക്കത്തിലാണ് ഇന്ന് ഈ മനോഹര കശ്മീർ താഴ്വര.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണീരണിഞ്ഞ് നാട്, സുഹാന് വിട നൽകി സഹപാഠികളും അധ്യാപകരും, പൊതുദര്‍ശനത്തിനുശേഷം ഖബറടക്കം
പക്ഷിപ്പനി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ