മലപ്പുറത്ത് ഡിഫ്ത്തീരിയ കുത്തിവെപ്പ് നല്‍കാനാവാത്ത  സാഹചര്യമാണെന്ന് ആരോഗ്യ വകുപ്പ്

Published : Sep 08, 2016, 11:01 AM ISTUpdated : Oct 05, 2018, 03:45 AM IST
മലപ്പുറത്ത് ഡിഫ്ത്തീരിയ കുത്തിവെപ്പ് നല്‍കാനാവാത്ത  സാഹചര്യമാണെന്ന് ആരോഗ്യ വകുപ്പ്

Synopsis

മലപ്പുറം: ജില്ലയിലെ 16 വയസ്സിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും  ഡിഫ്ത്തീരിയ കുത്തിവെപ്പ് നല്‍കാനാവാത്ത  സാഹചര്യമാണുള്ളതെന്ന് ആരോഗ്യവകുപ്പ്. മുന്നു മാസത്തിനുള്ളില്‍  മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ്  നല്‍കുമെന്നായിരുന്നു ഒന്നരമാസം മുന്‍പ് മലപ്പുറത്ത് നടന്ന അവലോകനയോഗത്തില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ പ്രഖ്യാപിച്ചത്

ജില്ലയില്‍   കുത്തിവെപ്പ് എടുക്കാത്ത 16 വയസ്സില്‍ താഴെയുള്ള  86 388 കുട്ടികളില്‍ 36755 പേര്‍ക്ക്  മാത്രമാണ് ഒന്നരമാസത്തിനുള്ളില്‍ വാക്‌സില്‍ നല്‍കാനായത്. അവശേഷിക്കുന്ന 49633 കുട്ടികള്‍ക്ക് ഇനിയും വാക്‌സിന്‍ നല്‍കേണ്ടതുണ്ട്.

തുടക്കത്തിലേ കുത്തിവെപ്പിന് എതിരായ പ്രചാരണങ്ങള്‍ വ്യാപകമായതിനാല്‍  മതനേതാക്കളുടെ സമ്മതപത്രം അടക്കം വാങ്ങിയാണ് പതിരോധപ്രവര്‍ത്തകര്‍ വീടുകളിലെത്തുന്നത്.

എന്നാല്‍  പലയിടത്തും വലിയ എതിര്‍പ്പാണ് നേരിടേണ്ടി വന്നത് . അതു കൊണ്ടു തന്നെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കാനാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു

കഴിഞ്ഞ ദിവസം മലപ്പുറത്ത് ആരോഗ്യ വകുപ്പ് സെക്രട്ടറി വിളിച്ച അവലോകനയോഗത്തില്‍ പ്രതിരോധപ്രവര്‍ത്തകര്‍ നേരിട്ട വിഷമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

ഡിഫ്ത്തീരിയ മരണം സംഭവിച്ച താനുരിലെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതും പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്
മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പു നല്‍കാതെ ഡിഫ്ത്തീരിയ രോഗബാധയെ         എങ്ങിനെ അകററി നിര്‍ത്താനാവുമെന്ന ആശങ്കയിലാണ ്ആരോഗ്യവകുപ്പ് അധികൃതര്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി