നെഹ്റു കോളജ് മാനേജ്മെന്‍റിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ അധ്യാപകന്‍

Published : Jan 12, 2017, 03:41 AM ISTUpdated : Oct 04, 2018, 07:03 PM IST
നെഹ്റു കോളജ് മാനേജ്മെന്‍റിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ അധ്യാപകന്‍

Synopsis

പാലക്കാട്: നെഹ്റു കോളജ് മാനേജ്മെന്‍റിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ അധ്യാപകന്‍. വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും മാനേജ്മെന്‍റിന് ഒരേ നയം. വൈസ് പ്രിന്‍സിപ്പാളിന്റെയും പിആര്‍ഒയുടെയും നേതൃത്വത്തിലാണ് പീഡനങ്ങള്‍ നടക്കുന്നതെന്നും അധ്യാപകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നെഹ്റു എഞ്ചിനീയറിങ് കോളജില്‍ മൂന്ന് വര്‍ഷം അധ്യാപകനായിരുന്ന വ്യക്തിയാണ് ശിവശങ്കര്‍ , ആദ്യദിവസം മുതല്‍ വൈസ്പ്രിന്‍സിപ്പാളിന്‍റെ പീഡനത്തിന് ഇരയാകേണ്ടി വന്ന അനുഭവമാണ് ശിവശങ്കര്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ പങ്കുവച്ചത്.

ഇടിമുറിയെക്കുറിച്ച് കൃത്യമായിറിയില്ലെങ്കിലും  വൈസ് പ്രിന്‍സിപ്പാളിന്‍റെ മുറിയില്‍ ശാരീരികമായി ഉപദ്രവമേല്‍ക്കേണ്ടി വന്ന വിവരം  കുട്ടികള്‍ പലരും തന്നോട് പറഞ്ഞിട്ടുണ്ട്. നിസാര കാര്യങ്ങള്‍ക്ക് പോലും മണിക്കൂറുകള്‍ നീളുന്ന ചീത്തവിളിയും ഭീഷണിയും. തനിക്ക് ഉണ്ടായ അവസ്ഥ തന്നെയാണ് ജിഷ്ണു പ്രണോയ്ക്കും നേരിടേണ്ടി വന്നത്.

കൃത്യമായ അന്വേഷണങ്ങളുണ്ടായാല്‍ ഇതുപോലെ നിരവധി സംഭവങ്ങള്‍ വെളിച്ചത്തുവരുമെന്നും ശിവശങ്കര്‍ പറയുന്നു. നെഹ്റു എഞ്ചിനീയറിങ് കോളജില്‍ ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതിന് പിന്നാലെ മാനേജ്മെന്‍റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിരവധി സംഭവങ്ങളാണ് ഇത്തരത്തില്‍ പുറത്തുവരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
വെനസ്വേലയിൽ കരയാക്രമണം നടത്തി, തുറമുഖത്തെ ലഹരി സങ്കേതം തകർത്തുവെന്ന അവകാശവാദവുമായി അമേരിക്ക