വിശ്വാസവോട്ടെടുപ്പ്: ഡിഎംകെയുടെ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published : Oct 04, 2017, 07:03 AM ISTUpdated : Oct 05, 2018, 04:05 AM IST
വിശ്വാസവോട്ടെടുപ്പ്: ഡിഎംകെയുടെ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

Synopsis

തമിഴ്നാട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുള്ള ഡിഎംകെയുടെ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അയോഗ്യരാക്കിയതിനെതിരെ ടിടിവി ദിനകരൻ പക്ഷത്തെ എംഎൽഎമാർ നൽകിയ ഹർജിയിലും കോടതിയിൽ ഇന്ന് അന്തിമവാദം നടക്കും. ഇരുകേസുകളിലെയും വിധി എടപ്പാടി പളനിസ്വാമി സർക്കാരിന് നിർണായകമാണ്.

തനിക്കെതിരെയുള്ള എംഎൽഎമാരെ അയോഗ്യരാക്കി വിശ്വാസവോട്ടെടുപ്പിനെ നേരിടുക - തമിഴ്നാട്ടിൽ സർക്കാരിനെ നിലനിർത്താൻ ഇപിഎസ്-ഒപിഎസ് പക്ഷങ്ങൾ നടത്തിയ ഈ നീക്കം നിയമപരമായി നിലനിൽക്കുമോ എന്ന് കോടതി തീരുമാനിക്കും. വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡിഎംകെ നൽകിയ ഹർജിയിലും ദിനകരൻ പക്ഷത്തെ എംഎൽഎമാരുടെ ഹ‍ർജിയിലുമായി ഇന്ന് അന്തിമവാദമാണ് നടക്കുക. ഹൈക്കോടതിയിൽ പുതിയ നിയമനങ്ങൾ വന്നതിനാൽ ജസ്റ്റിസ് കെ രവിചന്ദ്രബാബുവിന്‍റെ പുതിയ സിംഗിൾ ബെഞ്ചാണ് കേസിൽ വാദം കേൾക്കുക.  മുഖ്യമന്ത്രിക്ക് പിന്തുണ പിൻവലിച്ചതുകൊണ്ട് മാത്രം കൂറുമാറ്റനിരോധനനിയമപ്രകാരം  18 എംഎൽഎമാരെ അയോഗ്യരാക്കാൻ കഴിയുമോ എന്ന കാര്യം കോടതി വിശദമായി പരിശോധിക്കും. 2011 ൽ യെദ്യൂരപ്പ സർക്കാരിന്‍റെ കാലത്തെ സമാനമായ സുപ്രീംകോടതി ശക്തമായി ഉന്നയിക്കാനാകും ദിനകരൻ പക്ഷത്തിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ശ്രമിയ്ക്കുക. ഇക്കാര്യത്തിലുള്ള മുഖ്യമന്ത്രിയുടെയും നിയമസഭാസെക്രട്ടറിയുടെയും വിപ്പിന്‍റെയും നിലപാടുകൾ ഇന്ന് കോടതിയെ അറിയിക്കും. വാദം പൂർത്തിയായ ശേഷം വിധി മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കാനാണ് സാധ്യത. അത് വരെ വിശ്വാസവോട്ടെടുപ്പിൻമേലുള്ള സ്റ്റേയും തുടരും. സിംഗിൾ ബെഞ്ചിന്‍റെ വിധിയ്ക്കെതിരെ എടപ്പാടിയ്ക്ക് ഡിവിഷൻ ബെഞ്ചിലും സുപ്രീംകോടതിയിലും വരെ അപ്പീൽ പോകാമെങ്കിലും യെദ്യൂരപ്പ കേസിൽ കൃത്യമായ ഒരു വിധിയുള്ളതിനാൽ അനുകൂല വിധി നേടിയെടുക്കുന്നത് എളുപ്പമാകില്ല. എന്തായാലും ഭരണഘടനപ്രകാരം സ്പീക്കറുടെ അധികാരപരിധി സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ ഉതകുന്ന ഒരു നിർണായക കേസ് തന്നെയാകും ഇതെന്നുറപ്പ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ആശാനാഥിന് 50 വോട്ടുകൾ, ഒരു വോട്ട് അസാധു; തിരുവനന്തപുരത്തെ ഡെപ്യൂട്ടി മേയർ ചുമതലയേറ്റു, 'വികസിത അനന്തപുരിക്കായി ഒരുമിച്ച് മുന്നേറാം'
ജപ്പാനെ നടുക്കി 'അജ്ഞാത ദ്രാവക' ആക്രമണവും കത്തിക്കുത്തും, 14 പേർക്ക് പരിക്ക്; അക്രമിയെ കീഴടക്കി പൊലീസ്, അന്വേഷണം തുടരുന്നു