ദുബായില്‍  സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം

Published : Jan 17, 2017, 07:36 PM ISTUpdated : Oct 04, 2018, 05:40 PM IST
ദുബായില്‍  സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം

Synopsis

റിയാദ്: ദുബായില്‍  സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം നിലവില്‍ വന്നു. അഞ്ച് ശതമാനം നികുതിയാണ് ഇറക്കുമിതി ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇടാക്കുന്നത്. എന്നാല്‍ നികുതി ഘട്ടംഘട്ടമായി മാത്രമേ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കു എന്ന് വ്യാപാരികള്‍ അറിയിച്ചു. അടുത്ത വര്‍ഷത്തോടുകൂടി  സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ആറ് ശതമാനം വാറ്റും ഈടാക്കിതുടങ്ങിയേക്കും.

ജനുവരി ഒന്ന് മുതലാണ് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ദുബായി സര്‍ക്കാര്‍ അഞ്ച് ശതമാനം നികുതി ഈടാക്കി തുടങ്ങിയത്. നേരത്തെ ദശാശം 32 ശതമാനം മാത്രമായിരുന്നു ഇത്. എന്നാല്‍ പുതിയതായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം നികുതി ഉപഭോക്താക്കളെ കാര്യമായി ബാധിക്കില്ലെന്നാണ് വ്യാപിരകള്‍ പറയുന്നത്. ദുബായിയില്‍ വിറ്റഴിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളില്‍ അന്‍പത് ശതമാനം മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. ബാക്കിയുള്ളത് പ്രാദേശികമായി നിര്‍മ്മിക്കുന്നതിനാല്‍ നികുതി വരില്ല, അതുകൊണ്ട തന്നെ  ഇറക്കുമതി ചുങ്കം ഉപഭോക്താക്കള്‍ക്ക് ഭാരമാകില്ലെന്നാണ് വ്യാപാരികളുടെ പക്ഷം.

അതെസമയം പുതിയതായി ഏര്‍പ്പെടുത്തിയ ചുങ്കം ഘട്ടംഘട്ടംമായി ഉപഭോക്താക്കളിലേക്ക് എത്തിച്ചാല്‍ മതിയെന്നാണ് സ്വര്‍ണ വ്യാപാരികളുടെ തീരുമാനം. ഇറക്കുമതി ചുങ്കത്തിന് പിന്നാലെ ആറ് ശതമാനം വാറ്റ് കൂടി സ്വര്‍ണ്ണത്തിന് ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്  യുഎഇ ജിസിസി ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്. ആറ് ശതമാനം വാറ്റ് കൂടി നിലവില്‍ വരുന്നതോട് കൂടി ദുബായിയിലെ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് നിലവിലുള്ള ഡിമാന്‍ഡ് കുറയുമോ എന്നും വ്യാപാരികള്‍ക്ക് ആശങ്കയുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി
കരച്ചിൽ കേട്ടത് ക്ഷേത്ര ദർശനത്തിന് എത്തിയവർ, ഓടിച്ചെന്ന് തെരച്ചിൽ നടത്തി; ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി