
തിരുവനന്തപുരം:പരിസ്ഥിതിലോല മേഖലയിൽ നിന്ന് തോട്ടങ്ങളെ ഒഴിവാക്കി സര്‍ക്കാര്‍. ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തി.ഇതോടെ നിലവിലെ വന നിയമങ്ങൾ അട്ടിമറിക്കപ്പെടും. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ചാണ് പുതിയ സര്‍ക്കാര്‍ തീരുമാനം. പരിസ്ഥിതി ലോല നിയമത്തില്‍ നിന്നും നാണ്യവിളകളെ മുന്‍പ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ തീരുമാന പ്രകാരം എല്ലാ തരം തോട്ടങ്ങളേയും നിയമത്തില്‍ നിന്നൊഴിവാക്കിയിരിക്കുകയാണ്.
2000ത്തിലെ വെസ്റ്റിംഗ് ആന്‍ഡ് മാനേജ്മെന്‍റ് ഓഫ് എക്കോളജിക്കലി ഫ്രെജൈല്‍ ലാന്‍റ് ആക്റ്റ് പ്രകാരം പ്രവര്‍ത്തനരഹിതമായി കിടക്കുന്ന തോട്ടങ്ങള്‍ പരിസ്ഥിതി ലോല പ്രദേശമായി മാറും. എന്നാല്‍ പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വ്യാപകമായ മരംമുറിക്ക് കാരണമാകുമെന്നാണ് പരാതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam