
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വീടിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. സിപിഎം സംഘര്‍ഷത്തിലാണ് വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് പരിക്കേറ്റത്. വാഹന ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. മാസപ്പടി കേസിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സമയത്തുണ്ടായ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘര്‍ഷത്തിൽ കലാശിക്കുകയായിരുന്നു.
ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇഡിയുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. ഇഷ്ടികയും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘർഷത്തിൽ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണുള്ളത്. തിരുവനന്തപുരത്ത് 4 ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്. ഒരു ബാങ്ക് ഉദ്യോഗസ്ഥയും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു. പിണറായിയുടെ രണ്ട് വീടുകളിലടക്കം 12 ഇടങ്ങളിലാണ് ഇഡി പരിശോധന നടന്നത്. എട്ടരമണിക്കൂര്‍ സമയം റെയ്ഡ് നീണ്ടുനിന്നു. വീണയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ശേഖരിച്ചതായി ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam