
പെണ്‍കുട്ടികളോട് പ്രേമം നടിച്ച് വശീകരണംബോധവത്കരണം നടത്തുന്നത് സംബന്ധിച്ച്' എന്ന വിഷയ സൂചികയുമായി പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ ആണ് പിന്‍വലിക്കണമെന്ന് ഡിപിഐ നിര്‍ദേശിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ സര്‍ക്കുലര്‍ ഇറക്കാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടത്.
വിഷയത്തെകുറിച്ച് ഹൈസ്‌കൂള്‍ തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലര്‍മാര്‍ മുഖേന ബോധവത്കരണ കഌസ് നടത്തണം, പി.ടി.എ മീറ്റിങ്ങുകളില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നടത്തുക, ബാലിശമായ പ്രേമങ്ങളില്‍ അകപ്പെടാതിരിക്കാന്‍ അവബോധം സൃഷ്ടിക്കാനായി ഹ്രസ്വ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍.
പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനപ്പെടുത്തി ആണെങ്കിലും സര്‍ക്കുലര്‍ ഇറക്കും മുമ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ചില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അറിവോടെയല്ലെന്നും ഡിപിഐ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പല്‍ പറയുന്നു. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സര്‍ക്കുലറിനെ നിശിതമായി വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തുവന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam