ബംഗളൂരുവിലെ ഫ്ലാറ്റില്‍ പതിനായിരത്തോളം വ്യാജ തിരിച്ചറിയൽ കാര്‍ഡുകള്‍; കോണ്‍ഗ്രസിനെതിരെ ആരോപണം

Web Desk |  
Published : May 09, 2018, 11:39 AM ISTUpdated : Jun 29, 2018, 04:09 PM IST
ബംഗളൂരുവിലെ ഫ്ലാറ്റില്‍ പതിനായിരത്തോളം വ്യാജ തിരിച്ചറിയൽ കാര്‍ഡുകള്‍; കോണ്‍ഗ്രസിനെതിരെ ആരോപണം

Synopsis

ഒരു ലക്ഷം സ്ലിപ്പുകളും കണ്ടെടുത്തു പരസ്പരം പഴിചാരി കോണ്‍ഗ്രസും ബിജെപിയും

ബംഗളൂരു: ബംഗളൂരു രാജരാജേശ്വരി മണ്ഡലത്തിൽ നിന്ന് പതിനായിരത്തോളം വ്യാജ തിരിച്ചറിയൽ രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു. ജാലഹളളിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുമ്പോൾ നൽകുന്ന ഒരു ലക്ഷം സ്ലിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം തുടങ്ങി. 

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അടുപ്പക്കാരുടെ ഫ്ലാറ്റാണിതെന്നും ദുരൂഹതയുണ്ടെന്നും ബിജെപി ആരോപിച്ചു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു. എന്നാൽ ബിജെപി മുൻ കോർപ്പറേറ്റർ ആണ് ഫ്ലാറ്റ് ഉടമയെന്നും വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഉണ്ടാക്കിയ തിരക്കഥയാണിതെന്നും കോൺഗ്രസ് ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, 'ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു'
'ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി': നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിച്ച് വി ഡി സതീശൻ