
ദില്ലി: ഏഴ് ദേശീയ പാര്‍ട്ടികളുടെ വാര്‍ഷിക വരുമാനം 51 ശതമാനം വര്‍ദ്ധിച്ചതായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് (എ.ഡി.ആര്‍.) പഠനം. ബി.ജെ.പിയുടെ വാര്‍ഷിക വരുമാനം 2016- 17 ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 81 ശതമാനം വര്‍ദ്ധിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ വാര്‍ഷിക വരുമാനത്തില്‍ 14 ശതമാനത്തിന്‍റെ വലിയ കുറവും രേഖപ്പെടുത്തി.
ബി.ജെ.പി. ഇക്കാലയിളവില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷണിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഡോണേഷന്‍, കോണ്‍ട്രിബ്യൂഷന്‍ എന്നിവയാണ് ബി.ജെ.പിയുടെ പ്രധാന വരുമാന സ്രോതസ്സുകള്‍. കോണ്‍ഗ്രസ്സിന്‍റെതാവട്ടെ സര്‍ക്കാര്‍ ഗ്രാന്‍ഡുകളും, ഡൊണേഷനും, കോണ്‍ട്രിബ്യൂഷനും.
ബി.ജെ.പിയുടെ ആകെ വാര്‍ഷിക ചിലവ് ഇക്കാലയിളവില്‍ 710 കോടി രൂപയായിരുന്നു. കോണ്‍ഗ്രസിന്‍റെത് 321 കോടിയും. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ചിലവ് വരുമാനത്തെക്കാള്‍ 96.30 കോടി കൂടുതലായിരുന്നു. ബി.ജെ.പിയുടെ വാര്‍ഷിക ചിലവുകളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 606 കോടിയും ഭരണകാര്യങ്ങള്‍ക്കായി 70 കോടി രൂപയും ചിലവായി. കോണ്‍ഗ്രസ്സിന് ഇത് യഥാക്രമം 149 കോടിയും, 115 കോടിയുമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam