എന്‍ഡോസള്‍ഫാന്‍ നഷ്‌ടപരിഹാരം; സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

Published : Dec 12, 2017, 12:44 AM ISTUpdated : Oct 05, 2018, 12:17 AM IST
എന്‍ഡോസള്‍ഫാന്‍ നഷ്‌ടപരിഹാരം; സംസ്ഥാന സര്‍ക്കാറിന്  സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

Synopsis

ദില്ലി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്‌ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍  സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ   കോടതിയലക്ഷ്യ നോട്ടീസ്.സംഭവത്തില്‍  വിശദമായ സത്യാവാങ്മൂലം നല്‍കാന്‍ സര്‍ക്കാറിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. അതേസമയം നഷ്‌ടപരിഹാരത്തുക പൂര്‍ണമായി നല്‍കുക, ദുരിത ബാധിതരുടെ പട്ടികയില്‍ നിന്നും അകാരണമായി ഒഴിവാക്കിയവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എനഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉപവാസം സമരം തുടങ്ങി.

2017 ജനുവരി 10നായിരുന്നു ദുരിതബാധിതര്‍ക്ക് അനുകൂലമായ സുപ്രിം കോടതി ഉത്തരവ്.  മുഴുവന്‍ ദുരിതബാധിതര്‍ക്കും അ‍ഞ്ചുലക്ഷം രൂപ ധനസഹായവും ജീവിതകാലം മുഴുവന്‍ ചികിത്സയും നല്‍കാനായിരുന്നു കോടതി നിര്‍ദ്ദേശം. മൂന്ന് മാസത്തിനകം സഹായധനം വിതരണം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കിയില്ലെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് കോടതിയലക്ഷ്യ  നോട്ടീസ് അയച്ചത്.

സംസ്ഥാന സര്‍ക്കാറിനോട് വിശദമായ സത്യവാങ്ങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ട സുപ്രീംകോടതി നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ചീഫ് സെക്രട്ടറിക്ക് ഇളവ് നല്‍കി. അതേസമരം നഷ്‌ടപരിഹാരം തുക പൂര്‍ണമായി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കാസര്‍ഗോട്ട് ഉപവാസ സമരം തുടങ്ങി. സഹായ പദ്ധതികള്‍ ഒന്നൊന്നായി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നുംപീഡിത ജനകീയ മുന്നണി ആരോപിച്ചു. ദുരിതബാധിതരുടെ പട്ടികയില്‍ നിന്നും കാരണമറിയിക്കാതെ പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. പ്രശ്നത്തിന് പരിഹാരമായില്ലങ്കില്‍ നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ പട്ടിണി സമരം നടത്താനാണ് നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്തോ' ? വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ
`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്