യുവതി ക്ലോസറ്റില്‍ പ്രസവിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Published : Jan 03, 2017, 10:59 AM ISTUpdated : Oct 05, 2018, 02:54 AM IST
യുവതി ക്ലോസറ്റില്‍ പ്രസവിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Synopsis

ഈ മാസം 13നായിരുന്നു  യുവതിയുടെ പ്രസവ തീയ്യതി നിശ്ചയിച്ചിരുന്നത്. ചെറിയ അസ്വസ്ഥതകള്‍ മാത്രമുണ്ടായിരുന്ന യുവതിക്ക് പ്രസവ വേദനയൊന്നും അനുഭവപ്പെട്ടിരുന്നില്ല. സ്വയം എഴുന്നേറ്റാണ് യുവതി ടോയ്‍ലറ്റിലേക്ക് പോയത്. തൊട്ടു മുമ്പ് പരിശോധിച്ചപ്പോള്‍ പോലും പ്രസവത്തിന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. യുവതിയുടെ ബന്ധുക്കളടക്കം 25 പേരില്‍ നിന്നാണ് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്.

സംഭവസമയത്ത് ഒരു നഴ്സ് മാത്രമാണ് വാര്‍ഡിലുണ്ടായിരുന്നത്. കുട്ടിയുടെയും അമ്മയുടെും മുഴുവന്‍ കാര്യങ്ങളും ഈ നഴ്‍സ് തന്നെയാണ് നോക്കിയിരുന്നതും. യുവതിയുടെ ബന്ധുക്കളോട് മോശമായി പെരുമാറിയ താത്ക്കാലിക ജീവനക്കാരിയായ അറ്റന്ററെ ജോലിയില്‍ നിന്നുംമാറ്റി നിര്‍ത്തും. ഡ്യൂട്ടി ഡോക്ടറുടെയും നഴ്സുമാരുടെയും അലംഭാവമാണ് സംഭവത്തിതിന് കാരണമെന്നായിരുന്നു യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. ആശുപത്രി സുപ്രണ്ട് ഡോ. നന്ദകുമാര്‍,
ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അംബുജം എന്നിവരാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗണേഷ്‍കുമാറിന് മേയര്‍ വിവി രാജേഷിന്‍റെ മറുപടി; 'ബസ് നിര്‍ത്തിയിടാൻ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്, ഇ-ബസ് കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം'
താമരശ്ശേരിയിൽ യുവതിയെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി