വിമുക്ത ഭടന്റെ ആത്മഹത്യക്ക് കാരണം ബാങ്കിന്  പറ്റിയ വീഴ്ചയെന്ന് പ്രതിരോധ മന്ത്രാലയം

Published : Nov 03, 2016, 08:10 AM ISTUpdated : Oct 05, 2018, 02:37 AM IST
വിമുക്ത ഭടന്റെ ആത്മഹത്യക്ക് കാരണം ബാങ്കിന്  പറ്റിയ വീഴ്ചയെന്ന് പ്രതിരോധ മന്ത്രാലയം

Synopsis

ഒരു റാങ്ക് ഒരു പെന്‍ഷന് വേണ്ടിയുള്ള സമരത്തിനിടെ ദില്ലിയില്‍ ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ രാംകൃഷ്ണ ഗ്രേവാളിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ജന്മനാടായ ഹരിയാനയിലെ ബിവാനിയിലേക്ക് കൊണ്ടുപോയി. ബിവാനില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഉള്‍പ്പടെയുള്ള നേതാക്കള്‍ എത്തി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, തൃണമൂല്‍ നേതാവ് ഡെറിക് ഒബ്‌റിയാന്‍ ഉള്‍പ്പടെയുള്ള നേതാക്കളും എത്തി. വിമുക്ത ഭടന് ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യവും അതിന് ശേഷം ദില്ലി പൊലീസ് നടത്തിയ ഇടപെടലുമൊക്കെ രാജ്യത്തിന് അപമാനമായെന്ന് നേതാക്കള്‍ പ്രതികരിച്ചു.

വിമുക്ത ഭടന്റെ മൃതദേഹം കാണാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ രണ്ടുതവണ ദില്ലി പൊലീസ് രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍ എടുത്തിരുന്നു. അത് വലിയ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കും വഴിയൊരുക്കി. 

അതേസമയം വിമുക്ത ഭടന്റെ മരണം രാഷ്ട്രീവത്കരിച്ച് നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ഇതിനിടെ ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ രാംകൃഷ്ണ ഗ്രേവാളിന് ഒരേ റാങ്ക് പെന്‍ഷന്‍ നല്‍കിയിരുന്നു എന്ന വിശദീകരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. പെന്‍ഷന്‍ കണക്കാക്കുന്നതില്‍ ബാങ്കിന് പറ്റിയ പിഴവാണ് അര്‍ഹമായ തുക ഗ്രേവാളിന്റെ അക്കൗണ്ടില്‍ വരാത്തതിന് കാരണം. 5057 കോടി രൂപയാണ് ഒരേ റാങ്ക് പെന്‍ഷന്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചതെന്നും പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്
വടകരയിൽ 6ാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ‌ അച്ഛൻ അറസ്റ്റിൽ, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്