
തിരുവനന്തപുരം: സംസ്ഥാനത്ത് വൈറല്‍ പനിയും ചിക്കന്‍പോക്സും പടരുന്നു. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് രോഗ പകര്‍ച്ചക്ക് ആക്കം കൂട്ടുന്നത്. കൃത്യമായ ചികില്‍സ തേടിയില്ലെങ്കില്‍ രോഗം ഗുരുതരമാകുന്ന അവസ്ഥയുമുണ്ട്.
ഡിസംബര്‍ മാസം ഇതുവരെ ഒരു ലക്ഷത്തി എണ്ണായിരത്തി എണ്ണൂറ്റി നാല് പേര്‍ക്ക് പനി സ്ഥിരീകരിച്ചപ്പോള്‍ ഒരാള്‍ക്ക് മരണവും സംഭവിച്ചു. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്ക് നോക്കുന്‌പോള്‍ 25 ലക്ഷത്തിലധികം പേരാണ് പനിക്ക് ചികില്‍സ തേടയിത്. പനിയില്‍ മരണം 19 ആകുകയും ചെയ്തു. പനിക്കൊപ്പം അലര്‍ജി സംബന്ധമായ അസുഖങ്ങളും ആസ്ത്മ ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളും കൂടുന്നുണ്ട്.
ഇതിനൊപ്പം ചിക്കന്‍പോക്‌സ് ബാധിതരുടെ എണ്ണവും കൂടുകയാണ്. ഈ മാസം ഇതുവരെ 1080 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതുള്‍പ്പടെ 20539 പേരാണ് ഇതുവരെ ചികില്‍സ തേടിയത്. ഈ മാസം ഒരാള്‍ മരിച്ചതുള്‍പ്പെടെ ഈ വര്‍ഷം 8 ഇതുവരെ ആകെ നാലുമരണവും സംഭവിച്ചു.
രോഗംബാധിച്ചാല്‍ കൃത്യമായ ചികില്‍സ തേടണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. വിശ്രമവും അനിവാര്യമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam