വളര്‍ച്ചാനിരക്ക് കൂടും; സാമ്പത്തിക സർവേ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍

Published : Jan 29, 2018, 12:56 PM ISTUpdated : Oct 04, 2018, 08:07 PM IST
വളര്‍ച്ചാനിരക്ക് കൂടും; സാമ്പത്തിക സർവേ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍

Synopsis

ദില്ലി: രാജ്യം സാമ്പത്തിക മുന്നേറ്റത്തിലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പാര്‍ലമെന്‍റിൽ വെച്ച സാമ്പത്തിക സര്‍വ്വെ പ്രവചിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം ഏഴുമുതൽ ഏഴര ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വ്വെ പ്രവചിക്കുന്നു. പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ദ്ദന വെല്ലുവിളിയാണെന്നും വ്യാവസായിക വളര‍്ച്ച കുറഞ്ഞെന്നും സർവ്വെ പറയുന്നു.

നോട്ട് നിരോധനത്തിനും ജി.എസ്.ടിക്കും ശേഷം രാജ്യം സാമ്പത്തിക ഭദ്രത തിരിച്ചുപിടിക്കുന്നുവെന്നാണ് സാമ്പത്തിക സര്‍വ്വെ പ്രവചിക്കുന്നത്. സ്വകാര്യ നിക്ഷേപം കൂടി. ഉല്പാദനമേഖലയിലും കയറ്റുമതിയിലും റിക്കോഡ് നേട്ടമുണെന്ന് സര്‍വ്വെ പറയുന്നു. ജി.എസ്.ടി വന്നതോടെ നികുതി നൽകുന്നവരുടെ എണ്ണത്തിൽ 50 ശതമാനത്തിന്‍റെ വര്‍ദ്ധനയുണ്ടായി. നികുതി വരുമാനവും കൂടി. എന്നാൽ സംസ്ഥാനങ്ങളിലെ നികുതി വരുമാനം കുറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം 7 മുതൽ 7.75 ശതമാനത്തി‍ന്‍റെ വളര്‍ച്ച പ്രതീക്ഷിക്കുന്ന സര്‍വ്വെ ധനകമ്മി 3.2 ശതമാനമായി പിടിച്ചുനിര്‍ത്താനാകുമെന്നും പറയുന്നു. 

നടപ്പ് വര്‍ഷം രാജ്യം 6.75 ശതമാനം വളര്‍ച്ച കൈവരിക്കും. പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ദ്ധന വെല്ലുവിളിയാകുമ്പോൾ തന്നെ നാണ്യപ്പെരുപ്പം 4.5 ശതമാനത്തിൽ നിന്ന് 3.3 ശതമാനമായി കുറയും. കാര്‍ഷിക മേഖലയിൽ 4.1 ശതമാണ് വളര്‍ച്ച പ്രതീക്ഷിച്ചതെങ്കിലും ഇത് 2.1ശതമാനത്തിലെത്താനേ സാധ്യതയുള്ളു. നികുതി വരുമാനത്തിലും നിക്ഷേപങ്ങളിലും വലിയ വര്‍ദ്ധനയുണ്ടായപ്പോൾ വ്യാവസായിക വളര്‍ച്ച 4.6 ശതമാനത്തിൽ നിന്ന് 3.2 ശതമാനതമായി കുറ‍ഞ്ഞു. സാമ്പത്തിക മേഖലയിൽ ഉണര്‍വുണ്ടാകുന്നു എന്ന സര്‍വ്വെ പ്രവചനം ബജറ്റിന് മുമ്പ് സര്‍ക്കാരിന് ആത്മവിശ്വാസം നൽകുന്നതാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലപ്പുള്ളിയിലെ ക്രൂരത; യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 'ബൈക്കിൽ കയറ്റി കൊണ്ടുപോയി, റോഡിലൂടെ വലിച്ചിഴച്ചു, പോസ്റ്റിൽ കെട്ടി മർദിച്ചു'
​അൽ ഖസാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്; മരണം ആ​ഗസ്റ്റിലെ ആക്രമണത്തിൽ