മോസ്‌കോ: ഇരുപത്തിയൊന്നാം ഫിഫ ലോകകപ്പുയർത്തുന്നതാരെന്ന് നാളെ അറിയാം. ഒരിക്കൽ കൂടി വിശ്വവിജയികളാവാൻ ഫ്രാൻസും ചരിത്രം കുറിക്കാൻ ക്രൊയേഷ്യയും അരയും തലയും മുറുക്കി ഇറങ്ങും. അവസാനഘട്ട പരിശീലനത്തിലാണ് ഇരു ടീമുകളും. ലോകകപ്പ് തുടർച്ചയായി നാലാം തവണയും യൂറോപ്പിലേക്കാണ് പറക്കാനൊരുങ്ങുന്നത്.
വിജയദാഹമാണ് എല്ലാത്തിനും പിന്നിലെന്ന് ക്രൊയേഷ്യയുടെ റാക്കിറ്റിച്ച്. കളത്തിൽ 11 പേരല്ല 44 ലക്ഷം വരുന്ന ജനതയാണ് നാളെ ഇറങ്ങുകയെന്ന് പറയുന്നു നായകൻ. ലോകം കാത്തിരിക്കുന്ന പോരാട്ടത്തിനായി ആരാധകർ ലുഷ്നിക്കിയ്ക്കടുത്ത് തമ്പടിച്ച് കഴിഞ്ഞു.