
മോസ്‌കോ: ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ഫ്രാന്‍സ്- ക്രൊയേഷ്യ ഫൈനലിന് കിക്കോഫ്. ആദ്യ ഇലവനില്‍ സൂപ്പര്‍താരനിരയെ ഇറക്കിയാണ് ടീമുകള്‍ പന്ത് തട്ടുന്നത്‍. സെമിയില്‍ കളിച്ച ടീമിനെ തന്നെ ഫ്രാന്‍സും ക്രൊയേഷ്യയും നിലനിര്‍ത്തുകയായിരുന്നു. എംബാപ്പെ, ഗ്രീസ്‌മാന്‍, പോഗ്ബ, കാന്‍റേ, ജിറൂഡ്, മറ്റ്യൂഡി തുടങ്ങിയവരെല്ലാം ഫ്രാന്‍സിന്‍റെ ആദ്യ ഇലവനിലുണ്ട്. ഗോള്‍കീപ്പര്‍ ലോറിസ് തന്നെയാണ് ഫ്രാന്‍സിനെ നയിക്കുന്നത്.
അതേസമയം പരിക്ക് ആശങ്ക സൃഷ്ടിച്ചിരുന്ന ഇവാന്‍ പെരിസിച്ച് ക്രൊയേഷ്യക്കായി കളിക്കുന്നുണ്ട്. മോഡ്രിച്ച് നയിക്കുന്ന ടീമില്‍ റാക്കിറ്റിച്ച്, മാന്‍സുക്കിച്ച്, റെബിച്ച് എന്നീ സൂപ്പര്‍ താരങ്ങളുണ്ട്. ക്രൊയേഷ്യയുടെ വലകാക്കുന്നത് സുബാസിച്ചാണ്. ഫ്രാന്‍സ് രണ്ടാംലോക കിരീടം ലക്ഷ്യമിടുമ്പോള്‍ ക്രൊയേഷ്യ ചരിത്രത്തിലെ ആദ്യ ഫൈനലിനാണ് ലുഷ്നിക്കിയില്‍ ഇറങ്ങുന്നത്. 4-2-3-1 ശൈലിയിലാണ് ഇരു ടീമുകളും താരങ്ങളെ അണിനിരത്തുന്നത്.
ഫ്രാന്‍സ് ആദ്യ ഇലവന്‍
LLORIS (GK) (C), PAVARD, VARANE, UMTITI, POGBA, GRIEZMANN, GIROUD, MBAPPE, KANTE, MATUIDI, HERNANDEZ
ക്രൊയേഷ്യ ആദ്യ ഇലവന്‍
SUBAŠIĆ(GK), VRSALJKO, STRINIĆ, PERIŠIĆ, LOVREN, RAKITIĆ, MODRIĆ(C), BROZOVIĆ, MANDŽUKIC, REBIĆ, VIDA
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam