പരിശീലകനായി തുടരണോ? ജര്‍മന്‍ കോച്ച് ജോക്കിം ലോ ഒടുവില്‍ ആ തീരുമാനമെടുത്തു

Web Desk |  
Published : Jul 03, 2018, 04:27 AM ISTUpdated : Oct 02, 2018, 06:49 AM IST
പരിശീലകനായി തുടരണോ? ജര്‍മന്‍ കോച്ച് ജോക്കിം ലോ ഒടുവില്‍ ആ തീരുമാനമെടുത്തു

Synopsis

ഫെഡറേഷന്‍ ലോയുമായുള്ള കരാര്‍ നാലുവര്‍ഷം കൂടി നീട്ടിയടോടെ 2020ലെ യുറോ കപ്പിനുള്ള യോഗ്യതാ മത്സരങ്ങളിലും യൂറോ കപ്പിലും പുതുതായി തുടങ്ങുന്ന യുവേഫ നേഷന്‍സ് ലീഗിലും പരിശീലക സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിനാവും.

ബെര്‍ലിന്‍: ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ ജര്‍മനി പുറത്തായയെങ്കിലും നാലു വര്‍ഷം കൂടി ജര്‍മന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് ജോക്കിം ലോ. ജര്‍മനി പുറത്തായി ദിവസങ്ങള്‍ക്കുശേഷമാണ് പരിശീലക സ്ഥാനത്ത് തുടരുമെന്ന കാര്യം ലോ പരസ്യമാക്കിയത്. ലോകകപ്പിന് തൊട്ടുമുമ്പാണ് ലോയുടെ കരാര്‍ നാലുവര്‍ഷം കൂടി നീട്ടി നല്‍കാന്‍ ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനമെടുത്തത്.

എന്നാല്‍ ലോകകപ്പില്‍ ജര്‍മനി ദയനീയമായി തോറ്റതോടെ ലോ പടിയിറങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പരിശീലകനായി തുടരാന്‍ ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതോടെ തുടരാന്‍ തന്നെ ലോ തീരുമാനിക്കുകയായിരുന്നു. 2014ലെ ലോകകപ്പ് വിജയത്തിനുശേഷം ആഴ്ചകള്‍ കഴിഞ്ഞാണ് ലോ പരിശീലകനായി തുടരാന്‍ സമ്മതം അറിയിച്ചത്.

ഫെഡറേഷന്‍ ലോയുമായുള്ള കരാര്‍ നാലുവര്‍ഷം കൂടി നീട്ടിയടോടെ 2020ലെ യുറോ കപ്പിനുള്ള യോഗ്യതാ മത്സരങ്ങളിലും യൂറോ കപ്പിലും പുതുതായി തുടങ്ങുന്ന യുവേഫ നേഷന്‍സ് ലീഗിലും പരിശീലക സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിനാവും. റഷ്യന്‍ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരെന്ന പകിട്ടിലെത്തിയ ജര്‍മനിക്ക് ആദ്യ മത്സരത്തില്‍ മെക്സിക്കോയോയുടം അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോടും അടി തെറ്റിയിരുന്നു. മൂന്ന് കളികളില്‍ ഒരു ജയം മാത്രം നേടി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ജര്‍മനി ഫിനിഷ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു എ തോമസ് അന്തരിച്ചു
പുത്തന്‍കുരിശിൽ ട്വന്‍റി20 വോട്ട് യുഡിഎഫിന്, എറണാകുളത്ത് നാലിടത്ത് ട്വന്‍റി20, മറ്റത്തൂരില്‍ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും ബിജെപിക്കൊപ്പം; വൻഅട്ടിമറി