
മോസ്‌കോ: ലോകകപ്പിലെ തുടക്കക്കാരായ ഐസ്‌ലന്‍ഡിനെതിരെ പെനാല്‍റ്റി പാഴാക്കിയ അര്‍ജന്‍റീനന്‍ സ്‌ട്രൈക്കര്‍ ലിയോണല്‍ മെസിയെ പിന്തുണച്ച് സഹതാരം സെര്‍ജിയോ അഗ്യൂറോ. മെസി നിര്‍ണായക പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ഐസ്‌ലന്‍ഡിനോട് അര്‍ജന്‍റീന ഒരു ഗോളിന് സമനില വഴങ്ങിയിരുന്നു. മത്സരത്തില്‍ അര്‍ജന്‍റീനയുടെ ഏക ഗോള്‍ നേടിയ താരമാണ് സ്‌ട്രൈക്കറായ അഗ്യൂറോ.
മെസി മനുഷ്യനാണെന്നും തെറ്റുകള്‍ സ്വാഭാവികമാണ് എന്നുമായിരുന്നു മത്സരശേഷം അഗ്യൂറോയുടെ പ്രതികരണം. "മനുഷ്യനാണെന്ന് മെസി തെറ്റിലൂടെ തെളിയിച്ചു. മെസിക്ക് ഇന്നൊരു മോശം ദിനമാണ്. എന്നാല്‍ ഏത് നിമിഷവും തങ്ങള്‍ക്കൊരു ജയമൊരുക്കാന്‍ അദേഹത്തിന് കഴിയും. ക്രൊയേഷ്യക്കെതിരെ മെസി മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് പ്രതീക്ഷ. തുടര്‍ന്നും ടീമംഗങ്ങള്‍ മെസിക്ക് പിന്തുണ നല്‍കും"- അഗ്യൂറോ വ്യക്തമാക്കി.
സംഭവബഹുലമായിരുന്നു ലാറ്റിനമേരിക്കന്‍ കരുത്തരുടെയും കന്നിക്കാരുടെയും പോരാട്ടം. 19-ാം മിനുറ്റില്‍ അഗ്യൂറോയുടെ ഗോളില്‍ അര്‍ജന്‍റീന മുന്നിലെത്തി. എന്നാല്‍ നാല് മിനുറ്റുകളുടെ ഇടവേളയില്‍ ഐസ്‌ലന്‍ഡിനായി ആല്‍ഫ്രഡ് ഫിന്‍ബോഗാസണ്‍ ഗോള്‍ മടക്കി. 66-ാം മിനുറ്റില്‍ മെസിയെടുത്ത പെനാല്‍റ്റി ഐസ്‌ലന്‍ഡ് ഗോള്‍കീപ്പര്‍ ഹാല്‍ഡോര്‍സണ്‍ മനോഹരമായി രക്ഷപെടുത്തി. ഇതോടെയാണ് മത്സരം സമനിലയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam