ലോകകപ്പ് അലങ്കോലമാക്കാന്‍ ശ്രമിച്ചാല്‍ പണി പാളും; മുന്നറിയിപ്പുമായി ഫിഫ

Web Desk |  
Published : Jun 08, 2018, 09:56 AM ISTUpdated : Oct 02, 2018, 06:34 AM IST
ലോകകപ്പ് അലങ്കോലമാക്കാന്‍ ശ്രമിച്ചാല്‍ പണി പാളും; മുന്നറിയിപ്പുമായി ഫിഫ

Synopsis

ശക്തമായ താക്കീതുമായി റഷ്യ രാജ്യം സുരക്ഷ ശക്തമാക്കി

മോസ്‌കോ: ലോകകപ്പ് മത്സരങ്ങൾ തടസപ്പെടുത്താൻ ശ്രമമുണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ ശക്തമാക്കി റഷ്യ. ഫാൻ ഐഡി എടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ടൂർണമെന്‍റ് തുടങ്ങാൻ ഒരാഴ്ചമാത്രം ശേഷിക്കേ ഏർപ്പെടുത്തി. മത്സരം അലങ്കോലമാക്കാൻ ഉദ്ദേശിക്കുന്നവർ വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന് ഫിഫ പ്രസഡന്‍റ് ജിയാനി ഇൻഫന്‍റിനോ പറഞ്ഞു. 1998ലെ ഇംഗ്ലണ്ട്- ടുണീഷ്യ ലോകകപ്പ് മത്സരത്തിലുണ്ടായ കൂട്ടയില്‍ 63 പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു.

യൂറോകപ്പിലെ ഇംഗ്ലണ്ട്- റഷ്യ മത്സരത്തിനിടെ സംഘടിച്ചെത്തിയ റഷ്യൻ ആരാധക‍ർ അക്രമം അഴിച്ചു വിട്ടതും സിഎസ്‌കെഎ-മോസ്കോ- ആഴ്സണൽ സൗഹൃദ മത്സരത്തിലെ ആരാധകരുടെ അഴിഞ്ഞാട്ടവും മുന്‍ ഓര്‍മ്മകളാണ്. യൂറോ കപ്പിലടക്കം അക്രമം നടത്തിയ 132 പേരുടെ പാസ്പോർട് സ്കോട്‍ലണ്ട് യാർഡ് പിടിച്ചുവച്ചിരുന്നു.  ലോകകപ്പിൽ പക്ഷെ അത്തരം സുരക്ഷാ വീഴ്ചയുണ്ടായാൽ അന്താരാഷ്ട്ര തലത്തിൽ നാണക്കേടാവുമെന്ന് റഷ്യൻ അധികൃതർ മനസിലാക്കിയിരിക്കുന്നു.

അക്രമികളെ അഭിമാനികളായ പോരാളികളെന്ന് വിശേഷിപ്പിച്ച പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും നിലപാട് മാറ്റി. ടിക്കറ്റിന് പുറമേ ഫാൻ ഐഡി കൂടെ കിട്ടിയാലെ റഷ്യൻ ആരാധകർക്ക് മത്സരം കാണാനാവൂ. ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിശദവിവരങ്ങൾ നൽകിയാൽ ഫാൻ ഐഡി ലഭിക്കും. ഫാൻ ഐഡിയുള്ളവർക്ക് മത്സരം കാണാൻ സൗജന്യയാത്രയും ഉറപ്പാക്കിയിട്ടുണ്ട്. ഇതുവരെ 457 പേരെ ഫാൻ ഐഡി ലഭിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. അക്രമം നടത്താനുദ്ദേശിക്കുന്നവർ വലിയ വില നൽകേണ്ടി വരുമെന്ന് ഫിഫ പ്രസിഡന്റും മുന്നറിയിപ്പ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം