തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ സമഗ്ര പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്; സംസ്ഥാനത്തെ ആദ്യ പദ്ധതി കാസര്‍കോട്

Published : Aug 13, 2016, 03:46 PM ISTUpdated : Oct 05, 2018, 03:16 AM IST
തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ സമഗ്ര പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്; സംസ്ഥാനത്തെ ആദ്യ പദ്ധതി കാസര്‍കോട്

Synopsis

കാസര്‍കോട്: തെരുവു നായ്ക്കളെ നിയന്ത്രിക്കാൻ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സമഗ്ര പേവിഷബാധ നിയന്ത്രണ പദ്ധതി തയ്യാറാക്കുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ്
പേവിഷബാധ നിയന്ത്രണ പദ്ധതി സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ നടപ്പാക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക അനുമതി വാങ്ങിയാണ് സന്നദ്ധസംഘടനയുടെ സഹകരണത്തോടെ സമഗ്ര പേവിഷബാധ നിയന്ത്രണ പദ്ധതി ജില്ലപഞ്ചായത്ത്
നടപ്പിലാക്കുന്നത്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടേയും മൃഗസംരക്ഷവകുപ്പിന്റേ്യും സഹകരണവും പദ്ധതിക്കുണ്ട്. തെരുവ് നായ്ക്കളെ
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശസ്ത്രക്രിയ കേന്ദ്രങ്ങളിലേക്ക് പിടിച്ചു കൊണ്ടുവരുന്നതും ശസ്ത്രക്രിയക്കും തുടര്‍ പരിപാലനത്തിനും ശേഷം
അവയുടെ ആവാസ കേന്ദ്രത്തിലേക്ക് തിരിച്ചുവിടുന്നതുമാണ് പദ്ധതി.

ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം രൂപയാണ് പേവിഷബാധ നിയന്ത്രണ പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. ബംഗളുരു ആസ്ഥാനമായ മൂന്ന് സന്നദ്ധ സംഘടനകള്‍ പദ്ധതി നടത്തിപ്പിനായി രംഗത്തു വന്നിരുന്നെങ്കിലും ചെലവ് കുറഞ്ഞ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് അംഗീകരിച്ചിട്ടുള്ളത്.

ശസ്ത്രക്രിയയും പേവിഷബാധക്കെതിരെയുള്ള പ്രതിരോധകുത്തിവെപ്പും നല്കിയ നായ്ക്കള്ക്ക്  തിരിച്ചറിയാൻ ചെവിയില്‍ അടയാളം പതിക്കും. 2012ലെ
കണക്കനുസരിച്ച് ജില്ലയില്‍ അമ്പതിനായിരത്തോളം തെരുവ് നായ്ക്കളുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ
'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന