
ജിദ്ദ: സൗദിയില്‍ നിന്ന് വിദേശത്തേക്ക് പണമയക്കുന്നത് കുറയുന്നുവെന്ന് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ കണക്കുകൾ. 2015ലാണ് വിദേശത്തേക്ക് ഏറ്റവും കൂടുതല്‍പണം അയച്ചത്. കഴിഞ്ഞ രണ്ടുവർഷത്തെ കണക്കുകൾ പരിശോധിച്ചാൽ വിദേശത്തേക്ക് പണമയക്കുന്നതിൽ 10 ശതമാനം കുറവു വന്നതായി മോണിറ്ററി അതോറിറ്റി വ്യക്തമാക്കുന്നു. സ്വദേശിവത്കരണം ശകതമായതിനെ തുടർന്നുള്ള തൊഴില്‍ പ്രതിസന്ധിയാണ് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ 2015ൽ സ്വന്തം നാടുകളിലേക്ക് അയച്ചത് 15,700 കോടി റിയാലാണ്. ഇരുപതു വർഷത്തിനിടയിൽ വിദേശികളയച്ച പണത്തിന്റെ 9.6 ശതമാനം വരുമിത്. കഴിഞ്ഞ കൊല്ലം വിദേശികളയച്ചത് 14,160 കോടി റിയാലാണ്. 2015 അപേക്ഷിച്ചു കഴിഞ്ഞ രണ്ടു വർഷത്തിനിടെ റെമിറ്റൻസിൽ 10 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം ഇരുപതു വർഷത്തിനിടെ സൗദിയിൽ നിന്ന് ഏറ്റവും കുറച്ചു പണം വിദേശികളയച്ചത് 1998 ൽ ആണ്. 3,580 കോടി റിയാലാണ് അന്ന് നിയമാനുസൃത മാർഗ്ഗങ്ങളിലൂടെ വിദേശികൾ സ്വദേശത്തേക്കു അയച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam